Thursday, 13 May 2010

കടമയും കര്‍ത്ത്യവങ്ങളും

കടമയും കര്‍ത്തവ്യങ്ങളും പരസ്പ്പര പുരകങ്ങളായ രണ്ട് പദങ്ങള്‍ തന്നെയാണ്, എങ്കിലും രണ്ടിനും വിശാലമായ അര്‍ത്ഥം ആണുള്ളത്.. ഇവകള്‍ ഒരു വാക്കുകള്‍ക്കും ശരിയായി അവതരിപ്പിക്കുക സാധ്യമല്ല... ചെറു ചിന്താ രീതിയില്‍ പറയാം.. കടം പോലെയാണ് കടമ, മറക്കരുത് തിരികെ കൊടുക്കാന്‍... അത് വേണ്ടാരിക്കും എന്ന രീതിയില്‍ തള്ളരുത്. ഒരു തീരാകടം ആണ്‌ കടമ, എല്ലാവരോടും നാം കടപ്പെട്ടിരിക്കുന്നു, മാതാപിതകള്‍, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍, അയല്‍വാസികള്‍, നാട്ടുകാര്‍, എന്ന് വേണ്ടാ എല്ലാരും നമുടെ കൂടെ ഉള്ളവരും, നാമും അവരും കടംപോലെ കടമപ്പെട്ടവര്‍ ആണ്‌. അവര്‍ നന്നായി കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്കെ ഉള്ളില്‍ കടമ കാണു.. തീര്‍ച്ച .... ഉള്ളില്‍ കുറ്റവും കുറവും നോക്കുന്നവര്‍ക്ക് ഈ കടമ എന്ന കാര്യം അവര്‍ക്ക്  ഉണ്ടോ എന്ന് നന്നായി ചിന്തി ക്കേണ്ടി ഇരിക്കുന്നു... കേട്ടിട്ടില്ലേ ഹൃദയത്തില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.... കടമ ഒരികലും മറ്റുള്ളവര്‍ക്ക് ചെയാന്‍ കഴിയില്ല, ഞാന്‍ ചെയേണ്ടത് ഞാന്‍ തന്നെ ചെയ്യണം.... ഒരമ്മ പൊടികുഞ്ഞിനെ നോക്കണം എന്ന് പറഞ്ഞു ചെയ്യുകയല്ല തന്‍റെ കടമയായി കണ്ടു നോകണം... മാതാപിതാകളെ നോക്കേണ്ടത് ഇളയ മക്കളോ, കുടുംബതുള്ളവര്‍ മാത്രം അല്ല, എല്ലാ മക്കള്‍ക്കും, മരുമക്കള്‍ക്കും, ചെറു മക്കള്‍ക്കും കടമയായി തോന്നി ചെയ്യേണ്ടതാണ്, മകള്‍ പോലും വിളിക്കുബോള്‍ അമ്മ അപ്പന്മാരുടെ വിശേഷം തിരകാറില്ല ... പകരം മണിക്കുറോളം ... നാട്ടിലേം വിട്ടിലേം കുറ്റോം കുറവും.... സല്ലാപങ്ങളും നടത്തി കാശു ചിലവഴിക്കുക.... പ്രായം ആയ അമ്മയപ്പന്മാരെ ... നോകാനോ ചോദിക്കാനോ സമയമില്ല അതല്ല മനസില്ല... അതുമല്ല മനസ്സില്‍ അവര്‍ക്ക് ഇടം ഇല്ല... ഇതിലും അപ്പുറം പെറ്റ് ഇട്ടിട് കശുണ്ടാകാന്‍ പോകുന്ന അമ്മമാര്‍... കാശുണ്ടാക്കാന്‍  പറഞ്ഞു വിടുന്ന ഭര്‍ത്താക്കന്മാരും .. വീട്ടുകാരും ... ഈ ലോകം എങ്ങോട്ടെന്നു ആരെങ്കിലും ചിന്തിക്കുനുണ്ടോ ....? എങ്കില്‍ അവനു ലോകത്തിനു പുറത്താ സ്ഥാനം..... അഥവാ മരിച്ചവനായി ജീവിക്കേണ്ടി വരുന്ന ജീവച്ചവങ്ങള്‍ ....

സ്കൂളില്‍ കുട്ടികളെ ചേര്‍ക്കുമ്പോള്‍ രക്ഷ- കര്‍ത്താവിനെ ചോദിക്കാറുണ്ട് അല്ലെങ്കില്‍ കര്‍ത്തവ്യം നിര്‍വഹിക്കുന അടുത്ത ആള്‍ എന്നര്‍ത്ഥം .... ഇവര്‍ക്ക് കടമയെകള്‍ കര്‍ത്തവ്യം മാത്രം ആണുള്ളത് .... പ്രായം ആയ അപ്പനേം അമ്മെയേം നോക്കാന്‍ വച്ചിരിക്കുന്ന വേലകാരുടെ ജോലി.... ഇവരില്‍  ചിലര്‍ മക്കളെ കാള്‍ സ്നേഹമുള്ളവര്‍ ആന്നെന്ന കാര്യവും മറകരുത് അതും വിരലില്‍ കുറിക്കാന്‍ മാത്രം..... കര്‍ത്താവിനെ , കര്‍ത്താവിനു  നിയോഗിക്കുന്ന ഉത്തരവാദം... അത്രതന്നെ .. ഒരാള്‍ പൊതുവേദിക്ക് നന്ദി പറയുന്ന, സ്വികരിക്കുന്ന കര്‍മ്മം അഥവാ ചടങ്ങ്  എന്ന് പറയാം ... മികവരും നമുടെ ലോകവും കടമയില്‍നിന്നു ചടങ്ങായ കര്‍ത്തവ്യ ത്തിലേക്ക് വരുകല്ലേ?..............

ഡോമിനികന്‍ രചനക്ക് ഒരാമുഖം

സാമുഹിക ധാര്‍മിക വില വളര്‍ത്തുക എന്നത് മാത്രമാണ് ഈ രചനകളുടെ ലക്‌ഷ്യം. ഇടത്തരം ജീവിത- കുടുംബ സാഹചര്യങ്ങളിലേക്ക് കടന്നു കയറുന്ന മുല്യ ച്ചുതി മാറ്റി ഗ്രമിണ പൈത്രികങ്ങളെ ഹൃദയത്തില്‍ പകരാന്‍ സഹായിക്കാന്‍ ഒരു പരിശ്രെമം മാത്രം. ഇതില്‍ സിനിമയില്‍ എഴുതി കാണിക്കുന്നപോലെ കാര്യങ്ങള്‍ ആരുടെയും മുഖം നോക്കിയോ, ജീവിതം നോക്കിയോ എഴുതുന്നതല്ല, നടന്നു നീങ്ങുന്ന വഴിയിലെ കാര്യങ്ങള്‍ അവതരിപ്പുക മാത്രം ആണ്‌... ആരെയും വേദനിപ്പിക്കാനോ, കരി വാരി തേക്കാനും നോക്കുനില്ല. കഥകളും, കഥാപാത്രങ്ങളും യാദ്രിചികം മാത്രം.
 ഇതിലെ പല രചനകളും ചിലതില്‍ മുഖം കാണിച്ചവകള്‍ ആണ്‌. മലങ്കര ബാലന്‍, ക്രൈസ്തവ  കാഹളം, തിരുവനന്തപുരം അലോഷിയസ് സെമിനാരി വാര്‍ഷിക പതിപ്പായ ജ്യോതിസ്, ബുര്‍ഗോസ് ദൈവശാസ്ത്ര മേഖലയിലെ ബുര്‍ഗെന്‍സിസ്, വിദ്യാലയ പതിപായ  ലാ സാജെ,  ചെങ്ങരൂര്‍ ബി. എഡ് കോളേജ് അനുദിന ചിന്തകള്‍, ചിരാത്.. എന്നിവയും ഇതില്‍ പെടുന്നു. ഇതിലെ രചനകള്‍  മേലേടം, ഹിന്ദു എന്ന ഉടമയില്‍ കാണപെടുന്നു. അതുപോലെ മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്‌ ഭാഷകളില്‍ അച്ചടിക്ക പ്പെട്ടിരിക്കുന്നു .
മലയാള ലോകത്തിലേക്ക് രസാവഹമായി നയിച്ച പ്രീയപ്പെട്ട തുമ്പമണ്‍ ഭാസി സര്‍, ഹൈസ്കൂളിലെ  സ്നേഹ മലരായ വിജയ ലെക്ഷ്മി ടീച്ചര്‍, സാമുഹിക- ധാര്‍മിക രോക്ഷം ജ്യോലിപ്പിച്ച സിബി കണ്ണംതാനം അച്ഛന്‍, ചെറു ചിന്തകളിലുടെ വിശ്വത്തെ കാട്ടുന്ന കട്ടൂകല്ലില്  തിരുമേനി, റോസ്മിനിയന്‍ കുട്ടുകാര്‍, ശ്രി. സത്യന്‍ അന്തികാട് സിനിമകള്‍,  ഡോ. ഗോപാലകൃഷ്ണന്‍ പ്രസംഗങ്ങള്‍,  ... എല്ലാം.. നന്ദിയോടെ  ഓര്‍ക്കുന്നു. വിദ്യാഭാസം നന്മയുടെ മാര്‍ഗമായി കണ്ടു കഷ്ടതയില്‍ നിന്നു പഠിക്കാന്‍ അയച്ച മതാപിതാകള്‍, സഹോദരങ്ങള്‍ ഇവരെയും നന്ദിയോടെ ഓര്‍കുന്നു. ഈ രചനകളെ കുറെ അക്ഷര തെറ്റുകള്‍, ചിന്തകള്‍  തിരുത്തി തരുന്ന സഹധര്‍മ്മിണി, രചനകളെ വായിക്കാനും, പറയാനും കഴിയാതെ മോണ കാട്ടി ചിരിച്ചു കാണിക്കുന്ന അപ്പുക്കുട്ടന്‍.. രചനകള്‍ വായിച്ചു തിരുത്തല്‍ നല്‍കുന്ന അപ്പൂസ്, കാട്ടാകട കൊറ്റം നിവാസിയായ റീനയും മാഷും (പേരുകള്‍ക്ക്  മാറ്റം നല്‍കിട്ടുണ്ട്), സത്യന്‍ അച്ഛന്‍, പ്രതികരണം തിരുത്തല്‍ പറയുന്ന വയനകര്‍ ഇവര്‍ക്ക് മുമ്പില്‍ നന്ദി.
രചനകളെ പുസ്തക രൂപത്തിലേക്ക് മാറ്റുന്ന പ്രീയപ്പെട്ടവര്‍കും നന്ദി.
( വിട്ടുപോയവര്‍ പലര്‍ ഉണ്ട് എഡിറ്റിങ്ങില്‍ തീര്‍ച്ചയായും നിങ്ങളും അതില്‍ ഉണ്ടാകും തീര്‍ച്ചയാണ്)

Tuesday, 11 May 2010

തേനീച്ചകളുടെ ജീവിതം

നമ്മള്‍ തേനീച്ചകളെ കണ്ടിട്ടുണ്ട് അതിന്‍റെ കഥകള്‍ കേട്ടിടുണ്ട്... അതെങ്ങനെ തേന്‍ ഉണ്ടാക്കി സുക്ഷിക്കുനത് എന്നറിയാം... പിന്നീട് എന്തിനീ രചന എന്നും തോന്നാം.... നമ്മുടെ മുന്നിലെ ചെറു ജീവിതങ്ങള്‍ ദൈവം നമ്മുക്ക് എന്നും ബാലപാഠംങ്ങള്‍ നല്കുനതാണ്. അവയുടെ രീതികള്‍, വേലകള്‍, സാമുഹിക ജിവിത ചിട്ടയില്‍ അല്ലെ? അമ്മ റാണി തമ്പുരാട്ടിക്ക് മേധാവിത്തം ഇല്ലാത്ത കുടുംബിനിയുടെ കര്‍ത്തവ്യം, അഥവാ പുതു തലമുറക്ക് ജന്മം നല്‍കുന്ന മുന്നു വിഷുകാല ജീവിതം. തേനും, പുമ്പൊടിയും അകലങ്ങളില്‍ പോയി കൊണ്ടുവരുന്ന പെണ്ണിച്ചകള്‍, ഇവകള്‍ക്ക് പുതു തലമുറയ്ക്ക് ജന്മം നല്കാന്‍ അവകാശം ഇല്ല, എല്ലാര്‍ക്കും വേണ്ടി കഷ്ട്ടപെടുക എന്ന ധര്‍മ്മം മാത്രം. ചിലര്‍ നമ്മുടെ കുടുംബത്തിലും, സമുഹതിലും വൈവാഹിക ജീവിതം പോലും മറന്നു ജീവിക്കുന്നവരില്ലേ? അവര്‍ക്ക് നാം എന്ത് വില നല്‍കുന്നുണ്ട്? ഇനിയും മടിയരായ ആണ്‍ ഈച്ചകള്‍.... തടിച്ചു കൊഴുത്ത് ... സുഖി മന്മാരായി നടക്കുന്നവര്‍... ജോലിം ചെയേണ്ട... ഇങ്ങനെ നടന്നാല്‍ മതി..  എന്നാല്‍ ഈ മൂന്നു കുട്ടര്‍ക്കും ജീവിതകാലം ഒരേപോലെ യാണ് താനും. ആരെയും തമ്മില്‍ ഒരു നോട്ടത്തില്‍ വെതെസ്തരല്ലെങ്കിലും  നന്നായി തിരിച്ചറിയാം ..... റാണി അമ്മയ്ക്ക് അവരുടെ മുകളിലുടെ ഉള്ള തിരച്ചിലിലും, കുട്ടി കുരുബന്‍ മാരെ മടിയന്‍ സ്ഥാനത്തും, ജോലികരെ സ്ലിം ബ്യുട്ടിയിലും കാണാം....

ഇന്നിയും മറ്റൊരു വലിയ കാര്യം അവകള്‍ ജീവിക്കുനത് ഒറ്റയ്ക്ക് അല്ല കുട്ടത്തില്‍ തന്നെയാ .. മടിയരെ മാറ്റി നിര്‍ത്താതെ.... ഒന്നിച്ചു കഴിയുനവര്‍... മനുഷനെ പോലെ സാമുഹ ജീവി തന്നെയാ... മടിയര്‍ ഉണ്ടെങ്കിലും ഉത്സാഹികള്‍ പണിയെടുക്കും ആരും കുറ്റം പറഞ്ഞു വീട്ടില്‍ ഇരികാറില്ല.... അതുപോലെ പുതിയ തലമുറക്ക് മാറി പോകാനും അവസരം ഉണ്ട്. അവിടയും ഇതേപോലെ റാണി അമ്മയും, ജോലിക്കാരും, മടിയന്മാരും ഉണ്ട്.

രണ്ട് തരത്തിലുള്ള തേനീച്ചകളെ  നാം കണ്ടിട്ടുണ്ട്.... ചെറു തേന്‍ ഈച്ചകള്‍, വലിയ തേനീച്ചകള്‍ ഇവകള്‍ക്ക് പല പ്രതേകതകള്‍ ഉണ്ട് ..... അവയുടെ കുടു നിര്‍മാണം ... ജീവിത രീതികള്‍, ശാരിരിക രീതി, എന്നിവ... ഇവിടെ പറയുന്നത് ഇന്ത്യന്‍, ഇറ്റാലിയന്‍ അഥവാ ഇറകുമതി ചെയ്യുന്ന (യുറോപ്യന്‍) അല്പം വലിപ്പവും പ്രതിരോധ ശേഷിയുള്ള വലിയ  ഈച്ച അല്ല ചിന്തിക്കുനത്... പകരം ചെറു തേന്‍ ഈച്ച, വലിയ തേന്‍ ഈച്ച ഇവയാണ് ....
ചെറു തേന്‍ ഈച്ചകള്‍ മാളങ്ങളില്‍ ആണ്‌ ജീവിക്കുനത്... ഇപ്പോള്‍ വിരളമാണ് നമ്മുക്ക് കേരളത്തില്‍ ഇവയെ കാണാം കഴിയുക... മിക്കവാറും വലിയ മണിമാളികകള്‍ വച്ച് നമ്മള്‍ അവയുടെ ജീവിതം ഒരു പരുവത്തില്‍ ആക്കിയെടുത്തു.... ഓര്‍ക്കുക ചെറുതേന്‍ കുടുതല്‍ ഔഷധ ഗുണമുള്ളതും.... മികച്ച രോഗ പ്രതിരോധ ശേഷിയുള്ളതും ആണ്‌ കാരണം ചെറു തേന്‍ ഈച്ചകള്‍ ചെറു പൂവുകളില്‍ പോലും കയറി- അഥവാ പൊടിയും, മാലിന്യങ്ങളും കലരാത്ത ശുദ്ധ തേന്‍ ആണ്‌ സംഭരിച്ചു വയ്ക്കുക.. അവയെ അട്ടി പായികാതെ അവയ്ക്കായി മുള വീടുകള്‍ ഉണ്ടാക്കി കൊടുത്ത് വളര്‍ത്തുക. വലിയ തെന്നെച്ചകള്‍ ഉയരത്തിലുള്ള ചിലകള്‍, പാറയിടുക്കുകള്‍, പൊത്തുകളില്‍ ക്കുട് കുട്ടും. ഇവ ആക്രമണം ഒഴുവാക്കാന്‍ തന്നെയാണ്... അതുപോലെ വലിയ ഈച്ചയും ചെറു ഈച്ചയും തമ്മില്‍ കൊമ്പിലും മാറ്റം ഉണ്ട് വലിയ ഈച്ചക്ക് കൊമ്പ് ഉള്ളതിനാല്‍ കുത്തും, ചെറു ഈച്ചകള്‍ക്ക് കൊമ്പില്ല അവ കടിക്കും.... വലിയ ഈച്ചകളെകാള്‍ ചെറു ഈച്ചകള്‍ സുന്ദരികള്‍ ആണ്‌. small is beautiful.

Monday, 10 May 2010

പുരോഹിതര്‍ സമം ആട്ടിടയര്‍

പുരോഹിതരെ പറ്റി എല്ലാ ലോക ഭാഷാ സാഹിത്യത്തിലും ഒരുപാട് രചനകള്‍ ഉണ്ട്. മത ഗ്രന്ഥങ്ങളില്‍ പോലും അവര്‍ക്ക് സ്ഥാനം ഉണ്ട്, ആരണ്യകങ്ങള്‍, ബൈബിള്‍ ഇതിന് ഉദാ ഹരണങ്ങള്‍ ആണ്‌. ക്രൈതവ കത്തോലികരുടെ തലവന്‍ കഴിഞ്ഞിടയില്‍ എഴുതിയ ചാക്രിയ ലേഖനത്തിലും കണ്ടു ഞാന്‍ നിങ്ങള്‍ക്ക് നല്ല ഇടയന്മാരെ തരും എന്ന യാഥാര്‍ത്ഥ്യം..

കേരളക്കരയില്‍ നിന്നു ഒരു ആട്ടിടയന്‍ എന്ന് ചിന്തിക്കുക പ്രയാസം ആണ്‌. വീട്ടില്‍ വളര്‍ത്തുന ഒന്നോ ഒന്നരയോ ആയ അമ്മിണിയാടിനെയോ, കിങ്ങിണി കുട്ടിയോ കണ്ടു അതിന്‍റെ ആട്ടിടയര്‍, അല്ല ഈ ആട്ടിടയ സകല്‍പം. അതിനാല്‍ ആയിരിക്കാം പുരോഹിതര്‍ പലരും കുറച്ചു പേര്‍ക്ക് മാത്രം അഥവാ കുറച്ചു ഇഷ്ട്ടപ്പെട്ടവരോടൊപ്പം, ഇഷ്ട്ടമുള്ളത് ചെയ്യുന്ന, ഒരു വ്യെക്തിയായി മാറുന്നത്.  നൂറു നുരായിരം ആടുകളെ കൊടും തണുപ്പതോ, കൊടും ച്ചുടിലോ  മേയിക്കുന്ന ആട്ടിടയ സകല്‍പം ആണ്‌ വേണ്ടത്. ഇരു കണ്ണുകള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ആട്ടിന്‍ പറ്റം.... അതിനാല്‍ നല്ല  മല നായികളെയും അവര്‍ കൂടെ കൊണ്ടുപോകാര്‍ പതിവുണ്ട്. ആ ആട്ടിന്‍ കുട്ടത്തില്‍ ചട്ടനും, പൊട്ടനും, മുടന്തനും, ഇടിയനും, തടിയനും... എന്ന് വേണ്ടാ വ്യെതെസ്ഥങ്ങളായ ഒരുപാട് കുട്ടര്‍ ഉണ്ട്.. അവരെ ഒറ്റയ്ക്ക് നയിക്കുക വളരെ പ്രയാസം ആണ്‌.  
ഈ അട്ടിടയര്‍ക്ക് പല ഗുണങ്ങള്‍ ഉണ്ട് ..ഒന്ന് . കൂടെ നടക്കുന്ന ആട്ടിടയര്‍- ഇവര്‍ക്ക് ആടുകളെ അകന്നു നടക്കാന്‍ കഴിയില്ല കാരണം ചെന്നായ്ക്കളും ആടിനെ കൊന്നു തിന്നുന്ന ജീവികളും  ഉണ്ട്. വഴി തെറ്റുന്നതിനെ ഉടനെ കണ്ടെത്താനും കൂടെ നടന്നാല്‍ സാധിക്കും.  രണ്ട്.... മരുഭുമിയില്‍ ആന്നെങ്കിലും, കൊടും തണുപ്പില്‍ അന്നെങ്കിലും അവയോടൊപ്പം കഴിയുന്ന ആട്ടിടയര്‍..... ആടുകള്‍ക്ക് ദൈവം നല്ല രോമം നല്‍കിയിട്ടുണ്ട് പക്ഷെ ആട്ടിടയര്‍ക്ക്  അതില്ല.. പകരം അവര്‍ക്ക് നല്ല ബുദ്ധി നല്‍കിയിട്ടുണ്ട്. മുന്നാംമതായി .... അവര്‍  ആടുകല്‍ക്കൊപ്പം മുന്നേറാന്‍ സ്ഥിര പരിശീലനതിനോപ്പം ജീവിതം ക്രെമികരിക്കുന്നവര്‍ ആണ്‌, എന്നുവച്ചാല്‍ ... എവിടെ സമിദ്ധമായ നല്ല  തീറ്റി ഉണ്ടോ, അവ ഗ്രഹിച്ചു... അവിടേക്ക് നിഷ്പ്രയാസം നയിച് ... അപകട മേഖല തരണം ചെയ്യുന്ന പരിശീലനം. നാലാമതായി ..... കാറ്റും കോളും, മഞ്ഞും മഴയും, വെയിലും വെളിച്ചവും മുമ്പേ പ്രകൃതി കണ്ടു തിട്ടപ്പെടുത്തുന്ന ആത്മ വിശ്വാസം ..... അവിടേക്ക് നയിച്ചാല്‍ ഇതില്‍ നിന്നു നന്നായി അവയ്ക്ക് എല്ലാത്തിനും  ഭക്ഷണവും, സുരക്ഷയും കിട്ടും എന്ന ഉള്‍കാഴ്ച. അഞ്ചാമതായി ..... സമര്‍പ്പിക്കപ്പെട്ട ... അഥവാ സകലതും വെടിഞ്ഞു ആടുക്കള്‍കായി ഉരിഞ്ഞു വച്ച ജീവിതം.. ഇവര്‍ക്ക് കുടുംബത്തെ പറ്റി ചിന്തിക്കാന്‍ പറ്റില്ല, ജീവിതത്തെ പറ്റി സ്വോപ്നം ഇല്ല, നാട്ടാരെ പറ്റി ചിന്തിക്കാന്‍ പറ്റില്ല.... ആകെ കൂടെ യുള്ള കുറെ തന്നെ പോലെയുള്ള ആട്ടിടയ സ്വോപ്നങ്ങള്‍ മാത്രം.... ഇവിടെ ജീവിതം വെടിഞ്ഞുള്ള ജീവിതം മാത്രം... 

സ്പാനിഷ്‌ ഭാഷ


വടക്കന്‍ സ്പെയിനില്‍ ഉത്ഭവിച്ച ഒരു ഇന്തോ-യൂറോപ്പിയന്‍ ഭാഷയാണ്‌ സ്പാനിഷ്‌ ഭാഷ(español). പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയിലെ സ്പാനിഷ് ആധിപത്യക്കാലത്താണ്‌ ഈ ഭാഷ ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക്ക് എന്നീ പ്രദേശങ്ങളില്‍ പ്രചരിച്ചത്. ഒരു റോമാനിക് ഭാഷയായ ഇത് മാതൃഭാഷയായ ജനങ്ങളുടെ ഏണ്ണം 32 കോടിക്കും 40 കോടിക്കും ഇടയിലാണ്‌.‍ ഈ ഭാഷ സംസാരിക്കുന്നവരുടെ ആകെ ഏണ്ണം 50 കോടിയോളമാണ്‌ - ഇംഗ്ലീഷ് , ചൈനീസ് എന്നീ ഭാഷകള്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷയാണിത്

Sunday, 9 May 2010

അണയാത്ത വഴിവിളക്കുകള്‍

വഴി വിളക്കുകള്‍ കണ്ടിട്ടുണ്ടോ? അതുകൊണ്ടല്ലേ നമ്മുടെ നാട്ടില്‍ വഴിവിളക്കുകള്‍ ഒറ്റ ഏറിനു പൊട്ടിക്കുനത്.... വഴിവിളക്കുകള്‍ മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്നതോടൊപ്പം അവര്‍ക്ക് വഴി കാട്ടി കുടിയാണ്... വഴിയറിയാതെ ഉഴലുമ്പോള്‍ അവര്‍ക്ക് ചില ലെക്ഷ്യങ്ങള്‍ നല്കുനത് വഴിവിലകുകളാണ്. അതുപോലെ ഇരുട്ടത് വഴിയറിയാതെ നില്‍ക്കുമ്പോള്‍ അകലെയുള്ള പ്രകാശം നോക്കി വരുന്നവര്‍ ലെക്ഷ്യം നെടാറുണ്ട് .  വഴിവിലകുകള്‍ ലോകാരംബം മുതല്‍ക്കേ ഉള്ളതാ അത് ഇന്ന് കാന്നുന്ന രിതിയില്‍ ഉള്ള കരണ്ടു കൊണ്ടോ, സോളാര്‍ പാനല്‍ കൊണ്ടോ അല്ലായിരുന്നു എന്ന് മാത്രം... ഇപ്പോഴും പല ചരിത്രങ്ങളും, ചിന്തകളും പേറി നുറ്റാണ്ട്  പഴക്കംമുള്ള അണയാത്ത വഴി വിളക്കുകള്‍ ഉണ്ട് ... അതിന്‍റെ ചുറ്റും നിന്നു എത്രയോ പേര്‍ ഫോട്ടോ എടുത്ത് ആല്‍ബത്തില്‍ വയ്കാര്‍ പതിവുണ്ട്... ഈ വഴി വിളക്കുകള്‍ ഒരികലും ആരും ഇല്ലെങ്കിലും കത്തി നില്കും, ഒരികലും വിചാരിച്ചിട്ടില്ല ഇപ്പോള്‍ ആളുകള്‍ ഇല്ലല്ലോ അല്പം ഉറങ്ങാം എന്ന്... അല്ലെങ്കില്‍ കുടിച്ചു തന്റെ കീഴില്‍ കിടക്കുനവന് വെട്ടം നല്‍കണ്ട എന്ന്‍... പലപ്പോഴും ഈ കത്തിനില്‍ക്കുന്ന വഴി വിളക്കിന്നെ തട്ടുകയും, വഴക്ക് പറയുകയും, മുത്രം ഒഴിച്ച്  വൃത്തി കേടക്കാര്‍ ഉണ്ട് എങ്കിലും അത് പുഞ്ചിരിചോണ്ടേ നില്‍കു... അതിന് നന്മ ചെയ്യാനെ അറിയുള്ളു.... പല കുറ്റ കൃത്യങ്ങളും കണ്ട ഒറ്റ സാക്ഷിയും ഇവര്‍ തനെയാ ... പണകെട്ടുകള്‍ ഒളിച്ചു വച്ചിട്ടുള്ളത് പലരും ഇതിന്‍റെ കീഴിലാ... ഒരികല്‍ പോലും നയാപൈസ എടുകാതെ കാവല്‍കാരന്‍ ആകുന്നതും ഇവര്തന്നെയാ...
ഇതുപോലെ സമുഹത്തില്‍ ഒരുപാട് വഴി വിളക്കുകള്‍ പോലെയുള്ള വെക്തികള്‍ ഉണ്ട് ... എങ്ങോട്ട് പോകണം എന്നറിയാതെ നില്‍ക്കുമ്പോള്‍ മോനെ, മോളെ ഇങ്ങനെ ചെയ്യ് ... ഈ വഴി പോകു എന്ന് പറഞ്ഞു വിടുന്നവര്‍ മാത്രമല്ല അവര്‍ പണമായി, താങ്ങായി, കരയെത്തുവോളം ഇക്കരെ നിന്നു പ്രാര്‍ത്ഥനയോടെ നമ്മുക്കുവേണ്ടി സഹായിക്കുന്നവര്‍... നാം പലപ്പോഴും ആ വഴി പോയി കുബെരന്മാരും, വിദ്യാ സമ്പന്നരും, ഒക്കെയായി ... പഴയ വഴികാട്ടിയെ മനസ്സില്‍ പോലും ഓര്‍കാതെ... അഥവാ നമ്മുടെ മുമ്പില്‍ പുഞ്ചിരിച്ചു നിന്നിട്ടും അവരെ തിരിച്ചറിയാത്ത ആളുകളായി മാറുന്നു..
അവര്‍ ഇപ്പോഴും വഴിവിളക്കായി ... ഒരു കര പറ്റുവോളം .... ഇക്കരെ നിന്നു ഇശോരനോട് മുട്ടിപായി യാചിക്കുന്നു ..... ചിലപ്പോള്‍ അത് നമ്മുടെ മാതാപിതാക്കള്‍ ആകാം, മുത്തച്ചനും മുത്തശിയും ആകാം, സഹോദരങ്ങള്‍ ആകാം, കുട്ടാളികള്‍ ആകാം, വഴിപോക്കര്‍ ആകാം .... പക്ഷേ അവര്‍ക്ക് ഈ അണയാത്ത വഴിവിളകായ്‌ മാത്രമേ നില്‍കാന്‍ കഴിയു ... അവരെ മറ്റുള്ളവര്‍ മറന്നാലും പുഞ്ചിരിച്ചു .... അവരുടെ ധര്‍മ്മം തുടരുന്നു ..... എന്നാല്‍ നമ്മളില്‍ ചിലര്‍ വഴി വിളക്കുകള്‍ പോലെ നിന്നു മാര്‍ഗതടസം സൃഷ്ട്ടിക്കുന്നവരും .... നേരെ വഴി നടക്കുന്നവരെ വഴി തെറ്റിക്കുന്നവരായി... അവരെ തട്ടി നശിച്ചവരും കുറവല്ല.... അവര്‍ സംഹാരകര്‍ തന്നെയാണ് ..... അവര്‍ അതെ ജീവിതത്തില്‍ ചെയ്യൂ എന്ന വ്രെതത്തില്‍ ആണ്‌... ഇവരെ തമ്മില്‍ തിരിച്ചറിയാനും വഴിയില്ല .... മദ്യ മയക്കുമരുന്ന്, ലൈംഗിക, വെഭിചാരക, സാമുഹിക തിന്മകളുടെ കുംബാരമായി നിലവില്‍ ഉണ്ടെന്ന കാര്യവും അകലെയല്ല....
ഇവരെ കണ്ടെത്താന്‍ വഴികള്‍ പലതാണ് നമ്മയുള്ളവര്‍ ലെളിത ജീവിതകാരും.. സല്‍ കര്‍മത്തില്‍ വ്യാപ്രിതര്‍ ആയിരിക്കും,  മറ്റവര്‍ സുഖ ലോലുപരും- അധാര്‍മികളും ആഭാസരും ആയിരിക്കും..... ഇരുവരുടെയും നോട്ടത്തില്‍ തികച്ചും വിപരിതങ്ങളായ രിതികള്‍ ആയിരിക്കും, ചിരിയില്‍- പുഞ്ചിരിയില്‍ മാറ്റം കാണാം..... അകലെ നിന്നു നല്ല  വഴി കാട്ടികള്‍ നമ്മെ നോക്കി വഴി തെറ്റാതെ നയന ദ്രിഷ്ടിയില്‍ വഴിതെളിക്കുന്നവര്‍ ആണ്‌ ... മറ്റവര്‍ വഴി പറഞ്ഞിട്ട് മഷിയിട്ടാല്‍ പോലും കാണാത്തവര്‍ ആണ്‌... ഇവരുടെ കുട്ടതിലും നമ്മുടെ മാതാപിതാക്കള്‍ ആകാം, മുത്തച്ചനും മുത്തശിയും ആകാം, സഹോദരങ്ങള്‍ ആകാം, കുട്ടാളികള്‍ ആകാം, വഴിപോക്കര്‍ ആകാം ....
നമുക്ക് അണയാത്ത വഴിവിളകായി മാറാന്‍ നോക്കാം ... വഴി വിലങ്ങുകള്‍ ആകാതെ നോകാം...

മറക്കുന്ന മാഹാത്മ്യങ്ങള്‍

നാം പലപ്പോഴും മറക്കുകയാണ് പലതരം  മാഹാത്മ്യങ്ങള്‍ മുലപ്പാല്‍ ദൈവം തന്നത് മക്കള്‍ക്ക് കൊടുകാതെ ഇലകളും, മരുന്നുകളും വച്ച്  വറ്റിച്ചും, ബാത്ത് റും മറയില്‍  പിഴിഞ്ഞ് കളയുകയാ എന്തിനു വേണ്ടി പുതു തലമുറ മൃഗിയരായി മാറാന്‍, സഹോദര സ്നഹേം ഇല്ലാതാകാന്‍.. പുതു തലമുറയെ പറഞ്ഞിട്ട് കാര്യമില്ല .. കിട്ടേണ്ട സ്നേഹം കൊടുകാതെ അവര്‍ വളരുകയാണ്.  നാളത്തേക്ക് പണത്തിന്‍റെ പുറത്ത് കയറി വിലസാന്‍... അപ്പനും അമ്മയും ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് വളത്താന്‍ കൊടുക്കുകയാണ് മക്കളെ... കൂടെ വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ എന്തിനു നാം കുഞ്ഞുങ്ങളെ ഉണ്ടാക്കണം? നാടിന്നു നാട്ടാര്‍ക്കും ഉപദ്രവകാരിയായി വളരാന്‍ എന്തിനു നാം മക്കളെ ഉണ്ടാക്കുന്നു... ആര്‍ക്കു വേണ്ടി നാം പണം  ഉണ്ടാക്കുന്നു .... നാം കുടുംബം വളരാന്‍ വളര്‍ത്താന്‍ അല്ലെങ്കില്‍ എന്തിനു നാം പണം വിദേശങ്ങളില്‍ പോയി ഉണ്ടാകണം... നാളെ പണം മക്കളെ നന്നാക്കി തരുംമെന്നു ആരെങ്കിലും കരുതുന്നെങ്കില്‍ തെറ്റി. രണ്ടു വെക്തികള്‍ വിവാഹത്തിലുടെ ഒരു കുടുംബം ആയി മാറുന്നത് എന്തിനാണ് ? പുതിയ ഒരു തലമുറക്ക് ജന്മം നല്കാന്‍ അല്ലെ... എല്ലാ മത ഗ്രന്ഥങ്ങളും പഠിപ്പിക്കുനത് കുടുംബം നന്മയുടെ പുനര്‍ജന്മതിനാണ്... അല്ലാതെ പണം ഉണ്ടാക്കുന്ന ഉണ്ടാക്കി കൊടുക്കാന്നായ ഒന്നല്ല... പുരുഷന് പണം ഉണ്ടാകാനുള്ള വഴിയല്ല വിവാഹം... സ്ത്രിക്ക് അടിമത്തം നല്ക്കുനതല്ല വിവാഹം... എങ്കില്‍ എല്ലാം തെറ്റി ... ഇപ്പോള്‍ പലരും കുഞ്ഞുങ്ങളെ പഠിപ്പികുന്നത് ഭാവിയില്‍ ആദായം എടുകാനയിട്ടാണ്... ഇറച്ചി കോഴികളെ വളര്‍ത്തുന്നതുപോലെ .... പഠിപ്പ് കഴിഞ്ഞാലുടന്‍ പോയി അമേരിക്കയിലോ , ജെര്‍മനിയിലോ, കുവയിറ്റിലോ, ഇപ്പോള്‍ അത് പോരല്ലോ പകരം ഓസ്ട്രലിയ, നുസിലണ്ട്... അവിടെയൊക്കെ പോയി മുന്നു- നാലു ലെക്ഷം കൊണ്ട് കൊടുകണം .... നേഴ്സിങ്ങ് പഠിച്ചാല്‍ പറയുകയും വേണ്ടാ... ഈ നേഴ്സിങ്ങ് തീര്‍ത്ത കാര്യം പഠിച്ചവര്‍ക്കെ അറിയൂ ... അത് കഴിഞ്ഞാല്‍ ഉടനെ ഐ ഈ എല്‍ റ്റി എസ് പഠികണം ... സ്കോര്‍ കിട്ടാന്‍ പെടുന്ന പാടെ...  നമ്മുടെ പഴയ ആള്‍കാര്‍ ഇതെന്നനെകിലും ചിന്തിച്ചിട്ടുണ്ടോ .... നാട്ടില്‍ ഒരു ആതുര സേവനം നടത്താന്‍ ആരെങ്കിലും മുതിരുന്നോ? .. വിധി അല്ലാതെ എന്താ പറയുക ....
അമ്മമാര്‍ എങ്ങനെയോ ഉണ്ടാകി എറിഞ്ഞിട്ടു പോകുന്ന കൂടെ പുതു ജ്നന്മങ്ങള്‍... ആര്‍ക്കു വേണ്ടി .... നാട്ടുകാര്‍ കളിയാക്കുനതിനോ പകരമോ .... എന്ത് പറ്റി കുട്ടി ഇത്രയും നാള്‍ കുട്ടികള്‍ ഇല്ലാതെത് എന്ന ചോദ്യം കേള്‍ക്കാന്‍ വയ്യേ .... മറ്റുള്ളവരെ കാണിക്കാന്‍... കുറവില്ലെന്ന് കാണിക്കാന്‍ ആരും കുങ്ങുങ്ങളെ ഉണ്ടാക്കരുത്.. അത് നാട്ടാര്‍ക്കും, വിട്ടില്ലുള്ളവര്കും ശല്യം ആയി തീരും .... പാവം കുഞ്ഞുങ്ങള്‍ എന്ത് പിഴച്ചു...? സ്നേഹത്തിന്‍റെ മുലപ്പാല്‍ ആര്‍ അവര്‍ക്ക് നിഷേധിച്ചു .... അപ്പനോ അതോ അമ്മയോ? അതോ പണത്തിനായി കൊതിക്കുന്ന അപ്പനമ്മമാരോ? അവരെ അപ്പനെന്നും, അമ്മയെന്നു, മാതാ പിതാകള്‍ എന്നും വിളിക്കാന്‍ വരട്ടെ ... അവരെ കച്ചവടകാര്‍ എന്ന് മാത്രമേ വിളിക്കാവു...  പണ്ടൊക്കെ അപ്പനമ്മമാര്‍ മക്കളെ വളര്‍ത്തിയത് നല്ല കുടുംബിനികളും, നല്ല കുടുംബസ്ഥന്മാര്‍  ആകാന്‍ വേണ്ടിയാണു .. വീട്ടു ജോലികള്‍ ചെയിച്ചു നല്ല അമ്മയക്കുന്ന മനോഭാവം... പറമ്പിലേം.. പാടത്തേം പണി എടുപ്പിച്ചു കുടുബസ്ഥന്‍ ആക്കുന്ന ... രിതി മാറി പുതു പെണ്ണിന്നു അമ്മായിയമ്മ കിടക്കയില്‍ ചായ കൊണ്ട് കൊടുക്കുന്ന വേലക്കരായി മാറി.... ഭര്‍ത്താവു നേരത്തെ എഴുനേറ്റു കട്ടന്‍ കാപ്പി ഭാര്യക്ക് കിടക്കയില്‍ എത്തിക്കുന്ന മാറ്റം ചെറുതല്ല.... വലുതാണ് .... എന്തിനു നാടും വീടും നരകം ആക്കണം ... കുഞ്ഞുങ്ങള്‍ക്ക് മുലപാല്‍ കൊടുത്ത്.... സ്നേഹം പകരുന്ന സാധാ കുടുംബം പോരെ നമ്മുക്ക് ...?  ത്രി സന്ധ്യയില്‍ വിളക്ക് കൊളുത്തി നാമം ചൊല്ലി ഉണരുന്ന - ഉറങ്ങുന്ന ഗ്രാമിണത പോരെ നമ്മുക്ക് ....? അതോ പകല്‍ വെളുക്കുനത് കൊലപാതകം കണ്ടുണരുന്ന ഗ്രാമമോ? .....
അമ്മമാര്‍ക്ക് ദൈവം നല്‍കിയ നന്മ യാണ് മുലപാല്‍ ... അത് നല്‍കിയത് സ്നേഹമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ ആണ്‌ ... പകരം വറ്റിച്ചു കണഞ്ഞു ലോകത്തെ കിരതരാക്കാന്‍ ഉള്ള അവകാശം അല്ല.... മുലപാല്‍ കൊടുക്കാന്‍  നിഷേദിക്കുന്ന ആര്‍കും അപ്പനോ, അമ്മയോ, അപ്പുപ്പനോ... അമ്മുംമയോ ആകാന്‍ യോഗ്യരല്ല ... പകരം നമ്മയുടെ   നിഷേധകര്‍ മാത്രമാണ് ....

അൻപതുകളിലെ ആകുലത

 അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന്  പറയുമ്പോൾ   ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...