Saturday, 15 November 2014

ഞരമ്പ്‌ രോഗി കൾ

ഈ വാക്കാണോ  ഉപയോഗികേണ്ടത് എന്നറിയില്ല എങ്കിലും എഴുതിരിക്കാൻ വയ്യാത്ത കാലമാണ്... അക പാടെ  ആ ബസിൽ കയറി കൂടിയ വിഷമം കയരിയവർക്കെ  അറിയൂ.... കുറെപേർ  ഞെരുക്കി കയറുന്നു.... കുറേപ്പേർ ഒഴിഞ്ഞു കയറുന്നു... ചിലർ  ഇടിച്ചു കയറുന്നു.. അങ്ങനെ പലതരം കയറ്റങ്ങൾ... ഈ കയറ്റം കയറൽ ആസ്വദി ക്കുന്നവർ  സെൽഫി എടുക്കുന്നവർ വേറെയും... എന്തായാലും രംഗങ്ങൾ  എല്ലാം രെസാവാഹം ആണ്.   അന്നേരം വരുന്നു ഒരു പാവം ഇര .. അൽപ്പം  പണി കഴിഞ്ഞ് വിട്ടിട്ട്‌ വന്നിഷ്ടൻ ചാടികയറി ഞാന്നു .... ഒരു കമ്പിയിൽ .... വണ്ടിയും ഇഷ്ടനും അങ്ങനെ പോകുമ്പോൾ  ടിക്കറ്റ്‌ ഒക്കെ എടുത്ത്..... ആകെ കറക്കതിലാ ... ഇഷ്ടൻ  ഒരു പാവമാ... ആരെയും മുട്ടാതെ തപ്പി കൂടി നില്ക്കുകയാണ്... അല്പ്പം മദ്യം ഉണ്ടെന്നല്ലാതെ .. ശുദ്ധനാ .... വന്നപോഴേ ഒരു സീറ്റു കിട്ടിയെങ്കിൽ എന്ന ചിന്തയിൽ ആണ് ഇഷ്ടൻ .. മറക്കരുത്   കാലുകുത്താൻ സ്ഥമില്ലാത്ത ബസാണ്... സീ വാങ്ങിക്കുന്ന ചെറുപ്പക്കാരും.... ഭാണ്ഡം ചുമക്കുന്ന കിടാങ്ങളും... എന്നുവേണ്ടാ... മധുര എഴുപതുകാരികളും  നിറഞ്ഞു നിൽക്കുനുണ്ട്..... അപ്പോഴാണ്  മുൻപിൽ.... അങ്ങ് ഒരു സ്ത്രി പതുക്കെ എഴുനെല്ക്കാൻ  ഒരുങ്ങുന്നതും ഇഷ്ട്ടൻ പതുകെ പതുകെ... അങ്ങെത്തി.... അൽപ്പം അകത്തുള്ളതുകൊണ്ട്  ആയിരിക്കാം ... ഇരിക്കുകയേം  കണ്ടക്ടർ എഴുനെൽക്കടോ  എന്ന് അക്രോശിച്ചതും  ഒന്നിച്ചിരുന്നു .... ചാടി പാവം തിരികെ കമ്പിയേൽ തൂങ്ങി ... അപ്പോഴേക്കും ഒരു സിംഹത്തെ പോലെ ആ മനുഷനെ തുക്കി എടുത്തു പെരുമാറി.. അപ്പനോളം പ്രായം നോക്കാതെ  അക്കെ ആക്രോശങ്ങൾ ... പിന്നിട് വേറൊരു സ്ത്രി സീറ്റിൽ ഇരുത്താൻ ശ്രെമിക്കുന്നതും  എല്ലാരേയും വിഷമിപ്പിച്ചു... ആരും മിണ്ടുനില്ല .... ആരെ കാണിക്കാൻ എന്ന് ആ കണ്ട്ക്ടരോടെ  ചോദിക്കാൻ  പലരും മുതിർനെങ്കിലും  ആരും  ശബ്ദിച്ചില്ല ... പെണ്ണുങ്ങളെ കാണുബോൾ ഒരു സാഹസികത ... വീരകൃത്യം ... എല്ലാരേയും ചോടിപ്പിചെങ്കിലും ..... ആകെ ആളുകളെ  അങ്കലാപ്പിൽ ആക്കി.... ഒരുവിധം ഇറങ്ങേണ്ട സ്ഥലത്ത് എത്തിയപ്പോഴേക്കും ... ആ പാവത്തെ അയാൾ  പിടിച്ചിറക്കി വിട്ടു.... ... അടുത്ത വണ്ടിയിലെങ്കിലും  അല്പ്പം ആശ്വാസ തോടെ കയറി ഒരിരിപ്പിടം കിട്ടി ... അകെ ആശ്വാസം ആയി...  തൊട്ടപ്പുറത്ത് ഒരു   അറുപതോളം ആയ  ഒരു ചെറുപ്പകാരൻ... അതിനപ്പുറം ഒരു  ചെറുപ്പകാരി  ഞാനാദ്യം കരുതി മകള ആയിരിക്കുമെന്ന്... ആദ്യമൊന്നും  അത്ര പന്തികേട്‌ കണ്ടില്ല... പിന്നെ മൂന്ന് പേരുടെ സീറ്റ് ... ഞെരുക്കം ഇല്ലാതെ എല്ലാരും ശോഷിച്ചു പോയോന്ന്  .. ഇടക്കൊക്കെ  തോന്നി ... ആളുകൾ  കുറെ ഇറങ്ങിയും കയറിയും കുറെ ദൂരം ആയി... ഈ ചെറുപ്പകാരൻ ബാല ലീലകളിലാ  ... കൈയും  കാലുമൊക്കെ അങ്ങ് ചലിപ്പുക്കുകയും  ആ ചെറുപ്പ  ക്കാരിയെ അക്കെ ഞെരുക്കി കൂട്ടുകയാണ്‌ ....  എന്നിട്ടും, ഈ ചെരുപ്പകാരി അല്പ്പം പോലും പ്രതികരിക്കുന്നു മില്ല ... ഇടയ്ക്കിടെ നോക്കിയിട്ടും ഒരു ചെറുപ്പകാരൻ കണക്കെ വല്ല്യ പ്പൻ പണിയിലാ ... അല്പ്പം സ്പർശന സുഖം  ആണെങ്കിൽ പോട്ടെ .... ഇതങ്ങു അക്രാന്തി പോലെയാ ..... ഒരു ചമ്മലും ഇല്ലാതെ ഈ ഞെരുകലും പതുകലും ആക്കെ അരോചകം ... തോന്നി.. പിന്നെ ദേഷ്യവും  തോന്നി... ആ പഴയ കണ്ടക്ടർ ആയിരുന്നെങ്കിൽ എന്ന്  തോന്നി പോയി... അങ്ങനെ ആ ചെറുപ്പകാരി ഇറങ്ങാൻ ഓങ്ങിയതും ...വല്യപ്പൻ ആകെ വിഷമത്തിലായി... ഒരു കാരണവശാലും ഇറക്കി വിടാതെ ഞെരുക്കി വയ്ക്കുവാ.... അപ്പോഴേക്കും വണ്ടി അടിച്ചു വിടാറായി  .. ചെറുപ്പകാരി പതുകെ.  ഒന്ന് ചരിയിയമക്കി ചരിഞ്ഞിറങ്ങി ... അതിൽ തെല്ലു ആശ്വസിച്ചു ... വല്യപ്പൻ ബാക്കി യാത്രയായി... ജീവിതം ... അൽപ്പ ദൂരം കൂടെ പോകാൻ ഉർജ്ജം ആക്കി ...

Sunday, 1 June 2014

മഴകാലം വരുമോ ?

അന്ന് മഴകാലം വരാൻ  ഇഷ്ട്ടമായിരുന്നു
തെറിച്ചു വീഴുന്ന മഴത്തുള്ളികൾ ചിന്നി ചിതറുന്നത്‌
കാണാൻ കൊതിയായിരുന്നു...
കൈപത്തി നീട്ടി മഴതുള്ളി തെറിപ്പിച്ചതിന്നു  തല്ലു കൊണ്ടതും
അന്ന്  വേദനിപ്പിച്ചെങ്കിലും ...

ഇന്ന് ഈ മഴ കിലുക്കം പേടിപ്പെടുത്തുന്നു ..
വീഴുമോ ഈ കാലപഴക്കം തീർത്ത  വീടും കൂടും..
നിലം പോതുമ്പോൾ  ആ വീഴ്ച കണ്ടു കുറ്റം  ചുമത്താൻ
ഒരായിരം പേരുണ്ട്..
അവരറിയുന്നോ  പെട്ടപാടുകൾ  പൊരിവെയിലിൽ
ഉരുകിയതും .... തണുപ്പിൽ ദേഹം വരിഞ്ഞു കീറിയതും ...
നല്ലരിചോരുണ്ട് നാടും നാട്ടാരും ഇരുന്നപ്പോൾ ...
മുണ്ട് മുറുക്കി വീട് കടങ്ങൾ വീട്ടിയതും...
പെങ്ങളെ അയച്ച തിൻ ബാദ്ധ്യത ...
ഈ തറവാട് വെള്ള വലിച്ചതും...
അന്ന് മനസിന്‌ കുളിർമ്മ  ഏകി എങ്കിലും
ഇപ്പോൾ ഈ മഴകാർ വല്ലാതെ പേടിപെടുത്തുന്നു ..

കുഞ്ഞു കിടാങ്ങൾ ചാടികളിക്കുമ്പോൾ... ഈ കൂര
ക്രുരത കാട്ടുമോ....
വേലയിൽ  ക്ഷീണിച്ചു  ഉറങ്ങുന്ന അമ്മ മുകളിലേക്ക്
നിലം പൊത്താൻ ഇടയക്കല്ലേ എന്ന പ്രാർത്ഥന ..

Monday, 26 August 2013

കൊച്ചപ്പയുടെ ജീവിതം

ഓർമ്മ  ആയ  കാലം മുതൽ കൊച്ചപ്പയ്ക്ക്  ഒരേ ജോലിയാ .. അതുപോലെ ഒരു പഴകിയ പാൻസും റബർ കറ  പുരണ്ടു ഉടുപ്പ്  ഏതാ എന്നൊന്നും അറിയാത്ത ഒരു ഫുൾ കയ്യാൻ ഷർട്ടും എന്നും ഇടുന്നത് ... കാലത്തേ ഉന്നരുമ്പൊഴെ കാണുന്നത് റബർ മരം വെട്ടി ചാലു വരയ്ക്കുന്ന കാഴ്ച  ആണ് . കൊച്ചാപ്പ എന്ന് വിളിച്ചാൽ ഉടനെ .... കുഞ്ഞെവിടെയാ .. കാണാൻ  പറ്റുനില്ല ... എന്ന് പറയും... തുടർന്നുള്ള  പറച്ചിൽ .. കൊച്ചാപ്പ  പൊട്ടാൻ ആണോ എന്നാ... ഇപ്പോൾ തോന്നുന്നത് ആരാ  പൊട്ടരെന്നാ ... റബർ വെട്ടു കഴിഞ്ഞാൽ  ഉടൻ ചായ ചൂടോടെ കുടിച്ചു അന്നത്തെ പത്രം ചൂടോടെ വായിക്കും... പിന്നെ അങ്ങോട്ട്‌ കൊച്ചപ്പ പണി തുടങ്ങുവാ .. മുറ്റം അടിക്കൽ, അത് ആണുങ്ങൾക്ക്  പറ്റിയ പണിയല്ല എങ്കിലും... അതിനൊന്നും കൊച്ചാപ്പ  മാറില്ല.. മഴകാലം  ആയാൽ  പിന്നെ പറയുകയും വേണ്ട മുറ്റം അടിക്കൽ പാടാണ്. പിന്നെ കൊച്ചുമക്കളെ  കഥ പറഞ്ഞു രെസിപ്പിച്ചു  ചായ  കുടിപ്പികൾ, പലഹാരം കഴിപ്പികൾ.. എല്ലാരേയും കുട്ടി നിരത്തി  ഒരു കുളിപ്പിക്കൽ .. പിന്നെ ഓരോരുത്തരുടെയും  രീതിയിലുള്ള യുണിഫോം ഒക്കെ ഇട്ട്  ഒരു നിർത്തൽ  ഒരു വലിയ കാഴ്ചയാണ് ... തലേന്നേ വടിവൊത്തു  തേച്ചു മിനുക്കി ഇടുന്നതും കൊച്ചാപ്പ തന്നെയാ. അവരവരുടെ വണ്ടിയിൽ കയറ്റി വിടുന്നഹും തിരികെ വരുമ്പോഴേക്ക്‌  കത്ത് നില്ക്കുന്നതും കൊച്ചാപ്പ തന്നെയാ... ഓരോരുത്തരെ  വിടുന്നതിനിടയിൽ.. റബർ ഷീറ്റു  നിരത്തിയിടും... വിറകും മറ്റും അടുക്കി ഇടും... എല്ലാരേയും അയച്ചു കഴിഞ്ഞാൽ  ഉടൻ രണ്ട്  ചപ്പാത്തി മാത്രമാ തിന്നുനത്.. അതുകൊണ്ട് ഒരു മുന് മണിവരെ റബർ പലെടുപ്പ്.. തലേന്നത്തെ  ഷീറ്റ്  അടിച്ചു ഉണക്കുക... പറബിൽ, വഴ, ചേന , തേങ്ങ ഇടിൽ  എന്ന് വേണ്ട എല്ലാം  കൊച്ചപ്പയുടെ കാര്യങ്ങളാ ... സ്ചോള്ളിൽ പോകതവരെ എന്നും കൂടെ കൊണ്ടുപോഴി ഓരോന്നും പറഞ്ഞുതരും... പൂവാൻ കോഴി ഏതാ പിടകോഴി  ഏതാ ഇതൊക്കെ പറഞ്ഞു തരുന്നത് കൊച്ചാപ്പ  തന്നെയാ.... റബർ പാല്  വരുന്നത് എങ്ങനെയാ .. പാല് ഉറയുന്നതെങ്ങനെയാ ... രസ പ്രവർത്തനങ്ങൾ  .. എല്ലാം കൊച്ചപ്പയ്ക്ക് അറിയാം... പിന്നെ കുറെ പഴഞ്ചൻ  റേഡിയോയും  ഒക്കെ കൊച്ചാപ്പ  കയ്കാര്യം ചെയ്യും.. എന്ന് ഓരോരോ റേഡിയോയില  പട്ടു കേള്കുന്നത്.. ഇംഗ്ലീഷും  ഹിന്ദിയും ഒക്കെ നന്നായി പറയുകയും മനസിലാകുകയും ചെയും കൊച്ചപ്പയ്ക്ക്... സ്ക്കൂളിൽ  പഠിപ്പിക്കുന്ന എല്ലാ  രയ്മ്സും  കൊച്ചപ്പയ്ക്ക് വൃത്തിയായി  അറിയാം.. കൊച്ചാപ്പ  നേരത്തെ സ്കൂൾ മാഷാരുന്നു  കുട്ടികളെ നന്നായി നോക്കാൻ ജോലി കളഞ്ഞു വീട് ജോലികള ചെയ്തു നടക്കുവാ .. അതുനുമുമ്പെ സായിപ്പുമാരുടെ നാട്ടിലെ വലിയ ജോലിക്കാരൻ ആയിരുന്നു.... എല്ലാം കുടുംബത്തെ പ്രതി  കളഞ്ഞു... നടന രീതിയിൽ ജീവിക്കുവ... കുട്ടികളെ  മിക്കപോഴും കറക്കാൻ കൊണ്ടുപോകും.. ജൂസും ... ഒക്കെ വാങ്ങി തരും... 

Saturday, 17 August 2013

കാല യവനികയിൽ ഒരു ചുവടു കൂടി ചവുട്ടി  കയറുവാൻ ഈശ്വരൻ നൽകിയ ഒരു പുതുപുത്തൻ  വർഷം  കൂടി..... ഈ ചിങ്ങ പുലരിയിൽ നമ്മുക്ക് വരവേൽക്കാം ... ഈ വർഷം  ഏവർക്കും ഈശ്വരൻ അനുഗ്രഹം ചൊരിഞ്ഞു .. നാം നന്മയിൽ നിലനില്ക്കാൻ പ്രാർത്ഥിക്കാം ... 

Sunday, 30 December 2012

ധീരനായ മാര്‍ത്തോമ ശ്ലീഹ ..

യേശു ഒരു മൃഗതെപോലെ വേദനിച്ചു കുരിശും ചുമന്ന്  മരിച്ചു. അപ്പോള്‍ യേശുവിന്റെ കൂട്ടുകാര്‍ കതകും പൂട്ടി അകത്തു ഇരുന്നു.. അപ്പോള്‍ യേശു ഉയര്‍ത്തു  അവരുടെ ഇടയില്‍ വന്നു.. അപ്പോള്‍ ഈ തോമസ്‌ അവിടെ  ഇല്ല പകരം എവിടെയോ പോയിരിക്കുവാ .. ചിലപ്പോള്‍ ഭാക്കി ഉള്ളവര്‍ക്ക് വല്ലതും കഴിക്കാന്‍ വാങ്ങാനോ .. പുറത്തു നടക്കുനതു എന്താണെന്ന്  അറിയാനോ  പോയതാകാം.. ബാക്കി ഉള്ളവര്‍ യെഹുദരെ  ഭയപ്പെട്ടിരുന്നപ്പോള്‍ തോമസിന് ഭയം ഇല്ലാത്തവന്‍ ആയിരുന്നു എന്നുവേണം ചിന്തിക്കാന്‍ . ഇനിയും ലാസറിനെ കാണാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ എല്ലാരും പേടിച്ചു കല്ലെറിയും എന്ന് വച്ച് അപ്പോഴും തോമസ് മറ്റുള്ളവര്‍ക്ക്  ശക്തി പകരുന്നു .. അവനോടൊപ്പം നമ്മുക്കും മരിക്കാം... എന്തായാലും യേശുവിനോട്  ചേര്‍ന്നു .. ഇനിയും അവന്റെ വഴി. എന്ന് കണ്ടു മറ്റുള്ളവരെ ധീരര്‍ ആക്കുന്നു. അതുപോലെ അവന്‍ പറയുന്നു നീ വഴിയും സത്യവും, ജീവനും ആകുന്നു ... എന്ന് ഉറക്കെ പറഞ്ഞവന്‍ ആണ് തോമസ്‌. . .. എന്തിനാണ് തോമസ്‌ വഴിയും സത്യവും ജീവനും യേശു ആണ് എന്ന് മനസിലാക്കിയതും വിശ്വസിച്ചതും ... നമ്മുടെ ഭാരതത്തില്‍ എത്താന്‍  വേണ്ടി അല്ലെ? കാരണം യോഗിവര്യന്മാര്‍ പ്രതിച്ചു  "തമസോമാ  ജോതിര്‍ ഗമയ... മൃത്യോമ അമര്‍ത്യം ഗമയ ..അസതോമ സത്യം ഗമയ  " അതിന്റെ ഉത്തരം ശരിയായി മനസിലാക്കി പറഞ്ഞു കൊടുക്കാന്‍ തോമസ്  വളര്‍ന്നിരുന്നു .. യേശു  വഴിയാണ്.. എല്ലാവര്ക്കും നന്മ നല്‍കിയ.. നല്‍കുന്ന വഴി ആണ്... അസത്യത്തില്‍ നിന്ന് സത്യത്തിലേക്കുള്ള വഴിയാണ്... എല്ലാവര്ക്കും ജീവന്‍ നല്‍കുന്ന വഴിയാണ് അഥവാ ജീവജീവാന്‍ തന്നെയാണ്... ഇത് പറയാന്‍ വേണ്ടിയാണു.. അഥവാ മുനിവര്യന്മാരുടെ യാചനകളുടെ  ഉത്തരവുമായി ഭാരതത്തിലേക്ക് ധീരതയോടെ വന്നു പഠിപ്പിച്ചു .. ഇനിയും തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു .. എന്റെ ദൈവവും എന്റെ കര്‍ത്താവുമേ ... എന്ന്. ആരെയും ഭയക്കാതെ .. വളരെ ധീരനായ ഒരു ശിഷ്യന്‍  ആണ് നമ്മുടെ തോമ ശ്ലീഹ ... അതുപോലെ ഉയര്‍ത്ത കര്‍ത്താവിനെ മാത്രം കാണുവാന്‍ അല്ല പകരം അവിടുത്തെ തിരു മുറിവുകളില്‍ തൊട്ടു ... നമ്മുക്ക് യേശുവിന്റെ തിരു മുറിവുകള്‍  കാണിച്ചു തന്നു .. ഉയര്ത്തവന്‍ നാം കണ്ട.. നിങ്ങള്‍ കുരിശിച്ച  ആ യേശു തന്നെ ഉയര്‍ത് എന്ന സത്യം തൊട്ട് .. കാണിച്ചു തന്നു.. അവിടുത്തെ തിരു മുറിവുകള്‍ ഇല്ലാതെ നമ്മുക്ക് സഹാനങ്ങള്‍ വഹിക്കാന്‍ കഴിയില്ല.. അതിലെ വെള്ളവും രേക്തവും നമ്മെ കഴുകി.. വെടിപ്പാക്കി ..അവനിലേക്ക്‌ അടുക്കാന്‍ നമ്മെ മടി വിളിക്കുന്നു... മര്തോമയുടെ ജീവിതം കാട്ടിത്തരുന്നത് ധീരനായ... ഉറച്ച ഒരു ശിഷ്യനെ ആണ്...  സംശയാലുവായ മാര്‍ത്തോമ ശ്ലീഹ  അല്ലാ  പകരം ധീരനായ മാര്‍ത്തോമ ശ്ലീഹ .. ആണ് .. 

Saturday, 29 December 2012

ദേവാലയങ്ങള്‍

ദേവാലയങ്ങള്‍ പലതുണ്ടോ എന്ന് നാം ചോദ്യിചെക്കാം  ഉത്തരം ഉണ്ടെന്നുതന്നെയാണ്... നാം ഒന്നുച്ചു കൂടുന്ന  ദൈവ നന്മ യാണ് ഓരോന്നിനെയും ദേവാലയം  ആക്കുന്നത്. നാം ഒന്നിച്ചു കൂടി നന്മ ചെയ്യുനിടം ദേവാലയം ആണ്. പ്രാര്‍ത്ഥിക്കു ന്ന ഇടം ദേവാലയം ആണ്. നമ്മുടെ ഭവനം ദേവാലയം ആണ്, നമ്മുടെ ശരിരം ദേവാലയം ആണ്. ഈ ഇടങ്ങളില്‍ ദൈവം ഉണ്ടാകുന്നത് , നിലകൊള്ളുനത്  നമ്മുടെ പ്രേവര്തിയും വാക്കും പ്രവര്‍ത്തികളും കൊണ്ടാണ്. അല്ലാതെ കുറെ വാചകം അടിച്ചു, ബഹളം കൂട്ടിയാല്‍ അവിടം ഒന്നും ദേവാലയം ഉണ്ടാകില്ല. മറ്റുള്ളവരുടെ മുമ്പില്‍ ഒരുങ്ങി ചമഞ്ഞു  നടക്കുമ്പോള്‍ മറ്റുള്ളവര്‍ ധരിക്കാം ഇതൊരു ദേവാലയം  ആണെന്ന് എന്നാല്‍ നമ്മുടെ ഹൃദയം , അതിന്റെ വിചാരങ്ങള്‍ നന്നായാല്‍ മാത്രമെ  നമ്മും, നമ്മുടെ ശരിരവും മനസും ദൈവത്തിനെ ഇടമായി ദേവാലയം ആയി  മാറു . വിശുദ്ധി എന്ന് വേണമെങ്കിലും ഈ ശാരിരിക ദേവാലയ ചിന്തയെ പറയാം. ദൈവോന്മുക  മായ എന്റെ ജീവിത ചര്യ . നാം കൂടുനിടം കുശുമ്പും കുന്നയ്മ്മയും പറയുന്നിടം ആകാതെ പകരം മറ്റുള്ളവരുടെ നന്മ കാണാനും പറയാനും കഴിയണം, നാം വസിക്കുന്ന ഇടം ഭവനം ദേവാലയം ആക്കണം കടവരെ ഒക്കെ പിടിച്ചിരുത്തി .. തൂക്കാതെ വരാതെ, സീരിയലും, സിഡികളും , കണ്ടു മലന്നു കിടക്കുന്ന രീതികള്‍ ദേവാലയ സങ്കല്‍പ്പത്തില്‍  ഇല്ല. പകരം വൃത്തി ഉള്ള, അടിച്ചു വാരി  വൃത്തി ഉള്ള സന്ധ്യ നാണം ചൊല്ലി ദൈവത്തെ കൂടെ നിര്‍ത്തുന്ന ഭവനം, കള്ളത്തരങ്ങളും  അശുദ്ധി ഇല്ലാത്ത ഭവനങ്ങളെ  ദേവാലയം ആകു. നമ്മുടെ മക്കള്‍ ദേവാലയം ആകണം എങ്കില്‍ അവരുടെ മനസുകളില്‍ നാം ഈ വിശുദ്ധിയുടെ  പാഠങ്ങള്‍ ചെറുപ്പത്തിലെ കൊടുക്കുകയും  അതില്‍ വളര്‍ത്തുകയും വേണം. അല്ലാതെ ഭാവിയില്‍ നിലവിളിച്ചു നടന്നിട്ട് കാര്യം ഇല്ല. നാം ദേവാലയം ആകണം മറ്റുള്ളവര്‍ അത് കണ്ടും മനസിലാക്കിയും അതിലേക്കു വരണം. തിന്മയിലേക്ക് പോകാന്‍ വളരെ എളുപ്പം ആണ് , എന്നാല്‍ വിശുദ്ധിയി ലേക്ക്  വരുക ത്യാഗം ആണ്. എല്ലാം ദൈവത്തിനായും  മറ്റുള്ളവര്‍ക്കായും  നാം വെടിഞ്ഞുള്ള  ജീവിതം ആണ്. നാം പലതും വെടിഞ്ഞു ദൈവത്തെ തേടുമ്പോള്‍ നമ്മുക്ക് ദൈവം തേജസും കൂടുതല്‍ ശക്തിയും തരും.. നന്മ പ്രവര്‍ത്തിക്കാന്‍ .. തിന്മയെ കളയാന്‍ വെറുക്കാന്‍ ഉള്ള ശക്തി . ഈ ലോകം ഇശ്വര  ഭവനം , നാം ഒന്നിച്ചു കൂടുനിടം ദൈവ ഭവനം, ദേവാലയം, നമ്മുടെ ഭവനം ദേവാലയം, നാം ദേവാലയം, നമ്മിലേക്ക്‌ കടന്നു വരുന്നവര്‍ ദേവാലയം..

നീ പണിയണം

നീ പണിയണം  എന്ന് വിശുദ്ധ ഫ്രാന്‍സിസ് അസ്സിയ്ക്ക് ഒരു തോന്നല്‍ ഉണ്ടായി .. കല്ലുകള്‍ ഒക്കെ കൂടി ഒരു പള്ളി പണിതു. എന്നിട്ടും ആ സ്വോരം വീണ്ടും വീണ്ടു കേള്‍ക്കുന്നതായി തോന്നി .. ഈ കല്ലുകള്‍ പെറുക്കി കൂട്ടിയപ്പോള്‍ ദൈവത്തെ കൂടുതല്‍ അറിയാനും ഒക്കെ തോന്നി എങ്കിലും ഈ ശബ്ദം വീണ്ടു കേട്ടപ്പോള്‍ സഭയെ പണിയാന്‍ തുടങ്ങി... വെറുതെ കല്ലുകൊണ്ടോ മരം കൊണ്ടോ അല്ല പകരം ഈശ്വര ചിന്തയില്‍ ആയി ..  ജീവിക്കുക അതിലേക്കു അനേകരെ കൊണ്ടുവരിക എന്നായിരുന്നു നീ പണിയുക എന്നാ ഉള്‍ വിളിയുടെ സാരം. നമ്മുക്കും ഈ ചിന്ത കിട്ടണം.. നാം പണിയണം അതിനായി നാം ഒരുങ്ങണം, നന്നാവണം, മനുഷനെയും ദൈവത്തെയും ഉള്‍ക്കൊണ്ട്‌ ജീവികണം. വെറും പറച്ചിലോ പ്രേഹസനമോ അല്ല പകരം ജീവിതം ആണ് വേണ്ടത്.  വിശുദ്ധ ഫ്രാന്‍സിസ് അസ്സിസി ആ സമയത്തെ രീതിയില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സും പറ്റും ഒക്കെ കളിച്ചു തെരുവിളുടെ നടക്കുമ്പോഴും  തന്നുത് വിറയ്ക്കുന്നവരെ  കണ്ടാല്‍ തന്റെ ഉടുപ്പും, വസ്ത്രങ്ങളും  അവര്‍ക്ക് കൊടുക്കുന്ന .. മനുഷ സ്നേഹം മുറ്റിനിന്നിരുന്ന ഒരു വെക്തിയയിരുന്നു .. ദൈവം ഉള്ളില്‍ ഉള്ളവന് മാത്രമേ അപരനെ കാണാനും സഹായിക്കാനും കഴിയു.. 

അൻപതുകളിലെ ആകുലത

 അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന്  പറയുമ്പോൾ   ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...