ഉണ്ണിയേശുവിനെ പിറക്കാന്‍ നേരം അമ്മയായ മറിയവും അച്ഛനായ ജോസെഫും ഒരു ഇടം തേടി അലയുകയും, ഒടിവില്‍ കൊട്ടിയടക്കപ്പെട്ടവരുടെ ഇടയില്‍ കാലിത്തൊഴുത്തില്‍ ലോക രക്ഷകന്‍ പിറന്നു... നമ്മുടെയിടയില്‍ ഇപ്പോള്‍ ഈ കൊട്ടിയടക്കപ്പെടല്‍ മറ്റൊരു തരത്തില്‍ ആണ്. മക്കളെ വെയിലും മഴയും കൊള്ളാതെ കാത്തും വളര്‍ത്തിയ കാലവും, കര്‍മ്മവും മറന്ന് അപ്പനമ്മമാരെ തൊഴുത്തില്‍ പ്പോലും കിടക്കാന്‍ അനുവദികാതെ തെരുവില്‍ ഇറക്കുന്ന അവസ്ഥ.. അല്ലെങ്കില്‍ ചവിട്ടി കൊള്ളുന്ന അവസ്ഥ, നാളെ നോക്കും എന്ന ധാരണയില്‍ അഭയം തേടി വന്നെത്തിയ സഹോദരങ്ങള്‍ ... ബെന്ധുകള്‍ .. ഇപ്പോള്‍ കുപ്പ തൊട്ടിയില്‍ .. ജോലി തേടി അടുത്ത കുട്ടുകാരോടും, ബെന്ധുകളോടും ഒപ്പം എത്തിയവര്‍ .. വീടും കൂടും ഇല്ലാതെ തെരുവില്‍ പട്ടികളെപ്പോലെ നടക്കുന്നു.. ഇതൊന്നും കാണാ കാഴ്ചകള്‍ അല്ല.. നമ്മുടെ മുമ്പിലെ സ്ഥിരം കാഴ്ചകള്‍ .. വീടിനും ബെന്ധുകള്‍ക്കും വേണ്ടി ജീവിക്കുന്ന ഓരോരുത്തരുടെയും തല വിധി, അല്ലെങ്കില്‍ ചില ജീവിത അവസ്ഥ.. ഇന്നലെ കയറിവന്ന, അടുത്ത് കൂടിയവര്‍ ഇന്ന് വീടിനു അധിപര്‍ ....? സ്വൊന്തം കാര്യങ്ങള്‍ നടക്കാന്‍ -- ഉണ്ടാക്കാന്‍ വേണ്ടി മാത്രം മറ്റുള്ളവരെ ഉപയോഗിക്കുന്നവര്‍ ... വീട് വിട്ട് കഷ്ട പ്പെടുന്ന, ഉടുതുണി പ്പോലും വാങ്ങാതെ നല്ല ഭക്ഷണം കഴിക്കാതെ ഭാര്യക്കും, മക്കള്‍ക്കും വേണ്ടി ജീവിക്കുന്നവര്‍ക്ക് നാം നല്‍കുന്ന അവാര്‍ഡ് ആണ് വിടോഴിക്കലും ഇറക്കി വിടലും , തെരുവില്‍ അയക്കലും. അതിന് മറ്റൊരു പ്പേരും കൂടി വേണ്ടി മെച്ചപ്പെട്ട രീതിയില്‍ വന്നാല്‍ പറയാം അനാഥ മന്ദിരങ്ങള്‍ .. വിദേശിക ചിന്തകള്‍ ആവാഹിച്ചു നല്‍കിയ ഓമന പേരും അതിലെ നിറി പുകയുന്ന ജീവിതവും ... കുഞ്ഞു മക്കളെ കൊത്തി തീരെ കാണാനോ? ഒന്ന് താലോലിച്ചു മനസ് നിറയ്ക്കാന്‍ കഴിയാതെ വേറിട്ട് പുകയുന്ന ജീവിത അനാവസ്ഥ .. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഉറക്കം ഇല്ലാതെ ഇരുന്ന കാലങ്ങള്‍ .. വലിയവരായി കാണണം എന്ന് കൊതിച്ച മോഹങ്ങള്‍ .. വെറും ചിന്തകളും , പാഴായ ചിന്തകളയും വീടും വേദനിപ്പിക്കുന്നു .. ശപ്പികാന്‍ കഴിയാതെ .. നീറുകയാണ് .. കിടക്കാന്‍ ഇടമില്ലാതെ .. കിടക്കാടം തേടി അലയുകയാണ് ... നാളെയും നമ്മുടെയും അവസ്ഥ മറ്റൊന്നല്ല എന്ന് കൂടി ഓര്‍ക്കാം ...
Subscribe to:
Post Comments (Atom)
അൻപതുകളിലെ ആകുലത
അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന് പറയുമ്പോൾ ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
No comments:
Post a Comment