കാലത്തിനൊത്ത് ജീവിക്കാന്‍ ആകുമോ? എന്നാ ചിന്ത വല്ലാതെ വിഷമിപ്പിക്കുന്നു. നാടും വീടും വല്ലാതെ മാറിയിരിക്കുന്നു.. സ്വോപ്നം കണ്ണ്ട് നടന്നതെല്ലാം നഷ്ട്ടപ്പെട്ടപോലെ... എല്ലാം പണം നല്‍കും എന്നാ ചിന്ത... ധാര്‍മികത ഇല്ല .. അതിന്റെ വിചാരം പോലും ഇല്ല .. പകരം സുഖിച്ചു ജീവികണം. അതില്‍ പണം, പെണ്ണ്, മദ്ധ്യം ഇവ കുറവും അല്ല. പണം നേടാന്‍ വേണ്ടി മാത്രം ഉള്ള പരക്കം പാച്ചില്‍.. ധര്‍മം ഇല്ലാത്തവര്‍ക്ക് എല്ലാം .... കാലത്തിനു മാറ്റം വേണം അത് ആര്‍ക്കും ഭാരം ആകരുത്.. ആക്കരുത് ... ഇപ്പോള്‍ പല വികസനവും മറ്റൊരുവന്റെ നെച്ചില്‍ കയറിനിന്നുള്ള ഒരു അട്ടഹാസം പ്പോലെ.. എവിടെ നമ്മുടെ ചിന്ത ... ധാര്‍മികതയില്‍ നിന്നുള്ള നീറുന്ന വേദനയിലോ അതോ... പണത്തിനു നേടിത്തരാന്‍ കഴിയുന്ന നിഗലതിലോ... ധര്മികതയില്ലാത്ത ജീവിതം കൊടുംകാറ്റില്‍ പെട്ട ചെരുവള്ളം പ്പോലെയാണ് ..
Friday, 1 April 2011
Thursday, 25 November 2010
ആറു രാത്രികള്‍
രാത്രി കൂടു കിടപ്പ് ജോലി ഇനി ആറു ദിവസമേ ഉള്ളു എന്നതില്‍ അല്ല വിഷമം ... ഇതല്ലങ്കില്‍ വേറെ ജോലി തരപ്പെടും, മക്കളെ വാനോളം വളര്‍ത്തി വലുതാക്കി. ഒടുവില്‍ അനാഥ മന്ദിര ജീവിതത്തിലേക്ക് ആക്കാന്‍ മക്കള്‍ ഓരോരുത്തരും സന്തോഷത്തോടെ തീരുമാനിച്ചു, മക്കള്‍ ആരും വന്ന് കണ്ടില്ലെങ്കിലും സ്വൊന്തം വീട്ടില്‍ കിടക്കുന്നതില്‍ ഒരു വിലയും നിലയും തോനിയിരുന്നു , കഴിഞ്ഞ ദിവസം ഫിറ്റുനെസ്സ് എടുക്കാന്‍ അനാഥ മന്ദിര ജോലിക്കാര്‍ വന്ന് പറഞ്ഞപ്പോഴാ അറിയുന്നത് ഇനിയും ഈ ബാക്കി കിടക്കുന്ന ജീവിതം അറവു പശുകളുടെ ഉഴം പ്പോലെ ആ അറവു ശാലയിലാ മക്കള്‍ നല്‍കുന്നതെന്ന് .. ശിഷ്ട്ട ജീവിതം ? മക്കള്‍ നേരിട്ട് പറഞ്ഞാലും വേണ്ടില്ല .. പകരം പകരക്കാര്‍ .. കാലം നല്‍കിയ പരിഹാരം .. മക്കളെ വെയിലും മഴയു ഒക്കെ കൊണ്ട് വേല ചെയ്തു വളര്‍ത്തിയതും, ഓര്‍ത്തോര്‍ത്തു ആ നല്ല ഹൃദയങ്ങള്‍ തേങ്ങുകയാണ്.. തലേനാള്‍ അന്തികൂട്ടിനു ചെന്നപ്പോള്‍ അവര്‍ വാവിട്ട് തന്നെ കെട്ടി പുന്നര്‍ന്നു വിതുബിയത് ഇപ്പോഴും നെഞ്ചിടിപ്പിക്കുന്നു.. വെറും പത്ത് രുപ്പിക രാത്രി കൂലി പറ്റി അതില്‍ ജീവിക്കുന്ന ഒരു ദരിദ്രന് വിലയുണ്ടായതും .. സ്നേഹത്തിന്‍റെ വില ദൈവം ആണ് നല്‍കുന്നതും എന്ന് പറഞ്ഞു ആ വൃദ്ധ മാതാപിതാക്കളുടെ തേങ്ങല്‍ ഹൃദയത്തില്‍ ഒരു നൊമ്പര ചാലുതന്നെ വകഞ്ഞു.. അനാഥ ശാലകള്‍ അറവു ശാലകള്‍ പോലെ മടിവിളിക്കുകയാണ് ....സ്വോന്ത, ബന്ധങ്ങളും അനാഥ ജീവിതം നല്കാന്‍ .. അനാതര്‍ക്ക് അല്ല അനാഥ ശാലകള്‍ പകരം പണം ഉള്ളവര്‍ക്ക് വേണ്ടി ഉള്ള പുതിയ വൃദ്ധ വില്ലകള്‍ ആണ്. ഒരു നേരം ആഴ്ചയില്‍ വന്ന് കാണാന്‍ ഉള്ള മടി. നാട്ടാര്‍ക്ക് ഇടയില്‍ അപ്പനംമാരെ വീട്ടില്‍ ചെന്ന് കണ്നുനതിനെക്കാള്‍ വില്ലയില്‍ ചെന്ന് കാണുന്ന ഗമ.
കൈയില്‍ ചേര്‍ത്ത് പിടിച്ചു തേങ്ങി ഇനി വെറു ആറു രാത്രികള്‍ മാത്രം ഈ ഞങ്ങള്‍ക്ക് .. അതിന് ശേഷം ഒട്ടു കേള്‍ക്കാന്‍ കൊതിക്കാത്ത പേര് കിട്ടും അനാഥര്‍ ... മക്കളെങ്കിലും ഞങളെ കാണാന്‍ അവിടെ വരണം .. ഞങളുടെ മക്കള്‍ അവിടെ ചെന്ന് നീ കാണരുത് എന്ന് പറഞ്ഞാലും വരണം .. എന്നൊക്കെ പറഞ്ഞപ്പോള്‍ ആക്കെ എന്തോ വലിയ ഒരു ജന്മ സാഭല്യം പ്പോലെ .. കിട്ടുന്ന തുച്ച പൈസയില്‍ കുടുബം വളരുന്നു എന്നതിനേക്കാള്‍ .. ജീവിതത്തില്‍ കിട്ടാതെ പോയ വാത്സല്യം ആ ഒരു രാത്രി സമ്മാനിച്ചപ്പോലെ.. രാത്രിയിലും അവര്‍ വിതുബി കരയുന്നത് കേള്കാമായിരുന്നുയിരുന്നു .. തീര്‍ന്നു പോകുന്ന സ്വൊന്തം വീട്ടു ജീവിതം .. വരാന്‍ പോകുന്ന മുദ്ര അനാഥ ...
ഇനി മഴ പോലെ പെയ്തിറങ്ങുന്ന ആറു രാത്രികള്‍ .. എഴാം രാവ് ഉദിക്കുമ്പോള്‍ അവര്‍ കൊണ്ടുപോകാന്‍ വരുബോള്‍ അവര്‍ നേരത്തെ തന്നെ വിതുബി പാടും... "സമയമാം രഥത്തില്‍ ഞങ്ങള്‍ ഇതാ പോകുന്നു" ..
Sunday, 7 November 2010
അഹങ്കാരം
എന്തുകണ്ടിട്ടോ, അറിവുകെടുകൊണ്ടോ ഈ അഹങ്കാരം?
അഹങ്കാരം ഉണ്ടാകിയെടുത്തു വളര്‍ത്തുന്ന ശത്രു
എല്ലാരേം അകറ്റി നിര്‍ത്തുന്ന ശത്രു ...
അറിവില്ലായ്മയുടെ, നിഗളതിന്‍ വിതല്ലോ അഹങ്കാരം
ഉള്ളവന്‍ എളിമയില്‍ കഴിയുമ്പോള്‍
ഇല്ലാത്തതു ഉണ്ടെന്നു കാട്ടി അഹങ്കരികുന്നതെന്തിന് ?
ഉള്ളതുകൊണ്ട് കഴിയുന്നത് ബുദ്ധി
ഉണ്ടെന്നു കാട്ടി ഞെളിഞ്ഞു നടകലും വിഡ്ഢിത്തരം
നന്നായി അദ്വാനിച്ചു ജീവിക്കുക ആവോളം
അന്യര്‍ മുതല്‍ കണ്ട് ജീവിതം കളയാതെ
നന്നായി നന്മയുടെ വിത്ത് വിതച്ചു കഴിയുവിന്‍
അഹങ്കാരം വെടിഞ്ഞു ദൈവവിചാരത്തില്‍ നടകുവിന്‍
വല്ലവന്റെ വാങ്ങി ഏഷണി കൂടി കഹിപ്പിക്കുന്നവര്‍
അവര്‍ അഹങ്കാരികള്‍ ..
ദൈവം തന്ന മുതല്‍ തിന്ന് കുടിച്ചു മുടിക്കുന്നവര്‍
അവസാനമോ നരകതുല്യമാം തെണ്ടലും.
ദൈവ വിച്ചരമെന്നത് എളിയ ജീവിതം
ദൈവവിചാരം നിഗളമോ? ഏഷണി അല്ല
പകരം സല്പ്രേവര്തികളും പരോപകാരവും
അല്ലാത്തതെല്ലാം അഹങ്കാരം
നന്മ നല്‍കുന്നവരെ മാറ്റി നിര്‍ത്തുന്നതും
തിന്മയെ ചേര്‍ത്ത് നിര്‍ത്തുന്നതും
ദൈവ വിച്ചരമില്ലായ്മ ..എന്നാല്‍ പലപ്പോഴും
ദൈവ വിചാരം നടിക്കുന്നവര്‍ അഹങ്കാരികള്‍
എന്തിനീ അഹങ്കാരം? ആരെ കാട്ടാന്‍?
ആര് അവരെ, അവ ഇഷ്ട്ടപ്പെടാന്‍?
തിന്മ കാണുന്നവര്‍ തിന്മ ചെയ്യുന്നവര്‍
തിന്മയില്‍ തന്നെ തലകുത്തി വീഴുന്നു ..
അഹങ്കാരം വെടിയു... നന്മയില്‍ വളരു
ഉള്ളതുകൊണ്ട് ജീവിക്കാന്‍ തുടങ്ങു ..
എളിമയില്‍ വിളമ്പും ദൈവവിചാരവും
അടുപ്പികും സത് ജന സംബര്‍കം..
അഹങ്കാരം ഉണ്ടാകിയെടുത്തു വളര്‍ത്തുന്ന ശത്രു
എല്ലാരേം അകറ്റി നിര്‍ത്തുന്ന ശത്രു ...
അറിവില്ലായ്മയുടെ, നിഗളതിന്‍ വിതല്ലോ അഹങ്കാരം
ഉള്ളവന്‍ എളിമയില്‍ കഴിയുമ്പോള്‍
ഇല്ലാത്തതു ഉണ്ടെന്നു കാട്ടി അഹങ്കരികുന്നതെന്തിന് ?
ഉള്ളതുകൊണ്ട് കഴിയുന്നത് ബുദ്ധി
ഉണ്ടെന്നു കാട്ടി ഞെളിഞ്ഞു നടകലും വിഡ്ഢിത്തരം
നന്നായി അദ്വാനിച്ചു ജീവിക്കുക ആവോളം
അന്യര്‍ മുതല്‍ കണ്ട് ജീവിതം കളയാതെ
നന്നായി നന്മയുടെ വിത്ത് വിതച്ചു കഴിയുവിന്‍
അഹങ്കാരം വെടിഞ്ഞു ദൈവവിചാരത്തില്‍ നടകുവിന്‍
വല്ലവന്റെ വാങ്ങി ഏഷണി കൂടി കഹിപ്പിക്കുന്നവര്‍
അവര്‍ അഹങ്കാരികള്‍ ..
ദൈവം തന്ന മുതല്‍ തിന്ന് കുടിച്ചു മുടിക്കുന്നവര്‍
അവസാനമോ നരകതുല്യമാം തെണ്ടലും.
ദൈവ വിച്ചരമെന്നത് എളിയ ജീവിതം
ദൈവവിചാരം നിഗളമോ? ഏഷണി അല്ല
പകരം സല്പ്രേവര്തികളും പരോപകാരവും
അല്ലാത്തതെല്ലാം അഹങ്കാരം
നന്മ നല്‍കുന്നവരെ മാറ്റി നിര്‍ത്തുന്നതും
തിന്മയെ ചേര്‍ത്ത് നിര്‍ത്തുന്നതും
ദൈവ വിച്ചരമില്ലായ്മ ..എന്നാല്‍ പലപ്പോഴും
ദൈവ വിചാരം നടിക്കുന്നവര്‍ അഹങ്കാരികള്‍
എന്തിനീ അഹങ്കാരം? ആരെ കാട്ടാന്‍?
ആര് അവരെ, അവ ഇഷ്ട്ടപ്പെടാന്‍?
തിന്മ കാണുന്നവര്‍ തിന്മ ചെയ്യുന്നവര്‍
തിന്മയില്‍ തന്നെ തലകുത്തി വീഴുന്നു ..
അഹങ്കാരം വെടിയു... നന്മയില്‍ വളരു
ഉള്ളതുകൊണ്ട് ജീവിക്കാന്‍ തുടങ്ങു ..
എളിമയില്‍ വിളമ്പും ദൈവവിചാരവും
അടുപ്പികും സത് ജന സംബര്‍കം..
ചുവരുകല്‍കുള്ളില്‍
ജീവിതം അടയ്ക്കപ്പെടുന്നു ഈ ചുവരുകള്‍ക്കുള്ളില്‍
ആരോരും ഇല്ലാതെ .. വളര്‍ത്തിയ മക്കള്‍ ? എല്ലാം ഓര്‍മ്മകള്‍
വാര്‍ധ്യകം നല്‍കിയ സമ്മാനങ്ങള്‍ ..
വച്ച് നീട്ടുന്ന ആഹാരം .. വാങ്ങി നല്‍കുന്ന സ്നേഹം ..?
മക്കള്‍ അവരായി അവരുടെ കുടുംബങ്ങള്‍ ആയി..
നമ്മള്‍ വെറും പുര- വസ്തുകളായി ..
കാറ്റും വെളിച്ചവും കൊള്ളാതെ - കാണാതെ
ഈ ചുവരുകല്‍ക്കുള്ളിലെ ജീവിതം മടുത്തു..
പച്ചപ്പുകള്‍ ഇല്ലാതെ മധുരം ഇല്ലാതെ
രോഗങ്ങളും, സ്വോപ്നങ്ങളും നല്‍കുന്ന വേദനകള്‍ മാത്രം ..
വേലയ്ക്കു നിര്‍ത്തിയ കുട്ടികള്‍ നല്‍കുന്ന സ്നേഹം നുകരാന്‍ പോലും
മക്കള്‍ സമ്മതികില്ല .. അവരെ പോലും ശകാരിച്ചു പരിധിക്കു നിര്‍ത്തുന്നു..
ഉറക്കം ഉന്നര്‍ന്നാല്‍ പിടിച്ചു കിടത്തണം ..
തൊണ്ട നനയ്ക്കാന്‍ അല്‍പ്പം കടും കാപ്പി തന്നാല്‍ ചൂലിന് അവരെ അടിക്കുന്നു ..
എന്തിന് ഈ കൂട്ടിലിട്ട .. ചിറകൊടിഞ്ഞ പക്ഷികളായി കിടകണം ...?
എട്ടുമണിക്ക് കിടകണം ... ഇടയ്ക്കു മുള്ളാന്‍ പ്പോലും എഴുനെല്‍കരുത്..
കാല ചിന്തകള്‍ ഉറകം കിടത്തുന്നു .. കിടക്കകളില്‍ ചൂട് കണ്ണു നീര്‍ പൊഴിയുന്നു..
കാലം തട്ടിയെടുത്ത ഭാര്യ - ഭര്‍ത്താവു ചിന്ത അല്‍പ്പം സുഖം തരുന്നു ..
അവയൊക്കെ വെറും മരിചികള്‍ മാത്രം ..
ഈ ചുവരുകല്‍ക്കുള്ളിലെ ജീവിതം വെറുത്തു
കാലം ഈ യവനിക എപ്പോള്‍ താഴ്യ്തും എന്ന ചിന്ത
തന്നെ അഭയം .. രുചിയില്ലാ ജീവിതം വെറും ചുവരുകല്‍ക്കുളിലെ
പാഴ്- വസ്തുകള്‍ പ്പോലെ ..
Saturday, 6 November 2010
വഴിയമ്പലജീവിതങ്ങള്‍
ആരോ എന്നോ ചെയ്ത പാപ ദോഷമോ ...?
വരുവാനുള്ള നല്ല കാലത്തിന്‍ മുള്‍ വേദനയോ?
കുടെപിറപ്പുകള്‍ .. ബെന്ധുകള്‍ ..ഭാര്യ .. മക്കള്‍
സുഖ മെത്തകളില്‍ കിടന്നുരങ്ങുബോള്‍ ...
അവര്‍കായി ജീവിച്ച - നശിപ്പിച്ച ജീവിതത്തിനു ശാന്തി ..
ഈ വഴിയമ്പലങ്ങള്‍ ?
നാറുന്ന കിടക്ക വിരികള്‍ പോലെ ജീവിതങ്ങളും നാറുന്നു..
ആര്‍ക്കു വേണ്ടി എന്ന ചിന്ത .. മരണത്തെ വരിക്കുവാന്‍ ..
മരണ മണികള്‍ പോലെ നിലവിളിക്കുന്നു ..
പണം വാരികൊടുതല്‍ സ്നേഹം തരാം എന്ന ചിന്ത ..
എല്ലായിടവും നിശബ്ദമായ് പറയുന്നു ..
അപ്പനമ്മമാര്‍ .. ഒരിടം തേടി അലയുന്നു ..
അവര്‍ക്കായ് വച്ച് നീട്ടുന്ന പച്ചരി ചോറും ...
ക്യു നിന്നു വാങ്ങി കുടിച്ചുകൊണ്ട് വാവിട്ട് കരയുന്നു ...
മക്കളെ പലുട്ടിയപ്പോള്‍ ..അറിഞ്ഞില്ല മക്കളെ ഈ ക്യുവില്‍ ഇരക്കേണ്ടി വരുമെന്ന് ..
തണുപ്പില്‍ തല ചായ്ക്കാന്‍ ഈ വഴിയബല തിണ്ണ വരുമെന്ന്..
മിടുക്കര്‍ ആയപ്പോള്‍ അപ്പനമ്മമാര്‍ അന്തസ്നു പോരാത്തവര്‍ എന്ന് ചിന്തിച്ചില്ല ...
വീട്ടാര്‍ക്കായ് നാട് വിട്ട് പണിചെയ്തു നടു തീര്‍ന്നപ്പോള്‍
ഈ വഴിയമ്പലം അത്താണി ആകുമെന്ന് ഓര്‍ത്തില്ല ..
സ്വോപ്നങ്ങള്‍ ഈ വഴിയബല തണലില്‍ പൊഴിയുന്നു
ജീവിതവും എരിഞ്ഞടങ്ങുന്നു..
വരുവാനുള്ള നല്ല കാലത്തിന്‍ മുള്‍ വേദനയോ?
കുടെപിറപ്പുകള്‍ .. ബെന്ധുകള്‍ ..ഭാര്യ .. മക്കള്‍
സുഖ മെത്തകളില്‍ കിടന്നുരങ്ങുബോള്‍ ...
അവര്‍കായി ജീവിച്ച - നശിപ്പിച്ച ജീവിതത്തിനു ശാന്തി ..
ഈ വഴിയമ്പലങ്ങള്‍ ?
നാറുന്ന കിടക്ക വിരികള്‍ പോലെ ജീവിതങ്ങളും നാറുന്നു..
ആര്‍ക്കു വേണ്ടി എന്ന ചിന്ത .. മരണത്തെ വരിക്കുവാന്‍ ..
മരണ മണികള്‍ പോലെ നിലവിളിക്കുന്നു ..
പണം വാരികൊടുതല്‍ സ്നേഹം തരാം എന്ന ചിന്ത ..
എല്ലായിടവും നിശബ്ദമായ് പറയുന്നു ..
അപ്പനമ്മമാര്‍ .. ഒരിടം തേടി അലയുന്നു ..
അവര്‍ക്കായ് വച്ച് നീട്ടുന്ന പച്ചരി ചോറും ...
ക്യു നിന്നു വാങ്ങി കുടിച്ചുകൊണ്ട് വാവിട്ട് കരയുന്നു ...
മക്കളെ പലുട്ടിയപ്പോള്‍ ..അറിഞ്ഞില്ല മക്കളെ ഈ ക്യുവില്‍ ഇരക്കേണ്ടി വരുമെന്ന് ..
തണുപ്പില്‍ തല ചായ്ക്കാന്‍ ഈ വഴിയബല തിണ്ണ വരുമെന്ന്..
മിടുക്കര്‍ ആയപ്പോള്‍ അപ്പനമ്മമാര്‍ അന്തസ്നു പോരാത്തവര്‍ എന്ന് ചിന്തിച്ചില്ല ...
വീട്ടാര്‍ക്കായ് നാട് വിട്ട് പണിചെയ്തു നടു തീര്‍ന്നപ്പോള്‍
ഈ വഴിയമ്പലം അത്താണി ആകുമെന്ന് ഓര്‍ത്തില്ല ..
സ്വോപ്നങ്ങള്‍ ഈ വഴിയബല തണലില്‍ പൊഴിയുന്നു
ജീവിതവും എരിഞ്ഞടങ്ങുന്നു..
തിരുത്തലുകള്‍ക്കുള്ള വില
തിരുത്തലുകള്‍ എപ്പോഴും ആവശ്യം ആണ്, തിരുത്തലുകള്‍ ഒരികലും ആരെയും നശിപ്പികണോ, ഇല്ലാതാകാന്നോ അല്ല പകരം നന്മയിലേക്കും, നല്ല നാളയിലെക്കും നയിക്കാന്‍ ആകണം. പലപ്പോഴും പലരും പലരെയും തിരുത്തുന്നതിനു പകരം അവയ്ക്ക് കൂടു നിന്നു അതിനെ വിജയിപ്പികല്‍ ആണ്, മക്കളുടെ തെറ്റുകള്‍ക്ക് മാതാപ്പിതാക്കള്‍ കര്‍ശനമായ താക്കിതുകളും, തിരുത്തലും നന്മയുടെ വഴികളും പറഞ്ഞു കൊടുകണം, അല്ലാതെ അവരെ ചിത്ത സംബര്‍ക്കതിലും വഴിയിലും നടക്കാന്‍ ചിരിച്ചു കാട്ടുക അല്ല. പോകേണ്ടിടത്ത് പോകാന്നും, പോകണ്ടാതിടത് ചുറ്റി നടക്കാന്‍ അനുവദിക്കുകയും അരുത്, കുട്ടികള്‍ക്ക് സമ്രിദ്ധമായ ഭക്ഷണം നല്കുന്നപോലെ നല്ല വെക്തികള്‍ ആകാന്‍ ഉള്ള തിരുത്തലുകള്‍ സമയാ സമയം നല്‍കണം... അല്ലാതെ എല്ലാം തിന്ന് കണ്ടിടം കയറി നടക്കുന്ന ശീലം നിര്‍ത്തുക. വിവാഹിതരായ മക്കള്‍ അവര്‍ നടകേണ്ടതും, പോകേണ്ടാതുമായ വഴികള്‍ നടക്കാനും, കുടുംബം വളരാനും ഉള്ള നല്ല ചിന്തകളും, ഉപദേശങ്ങളും നല്‍കണം.. അവര്‍ പോകുന്ന വഴികള്‍ ശരിയെന്നു വരുത്തി ഒരികലും മുന്നോട്ടു പോകരുത്... വഴിവിട്ട രീതികള്‍ കാണുമ്പോള്‍ തന്നെ കണ്ണടയ്കാതെ അപ്പോള്‍ തന്നെ തിരുത്തി പോകുക. ബെന്ധുകള്‍ കൂടുകാര്‍ മറ്റുള്ളവരൊക്കെ, വീട്ടില്‍ വരുന്നതും സഹാവസിക്കുന്നതും നന്നായി നിയത്രിക്കുകയും, തെറ്റായതും, മറ്റൊരാള്‍ കണ്ടാല്‍ വിലമാതിക്കാത്തതും ആയ കാര്യങ്ങള്‍ ശകാരിച്ചു നിര്‍ത്തുക. മുളയിലെ നുള്ളിയാല്‍ ചെറു വേദനയില്‍ അവയെ പിഴുതെറിയാം.
നമ്മുടെ ഇടയില്‍ തിരുത്തലുകള്‍ സ്വികരിച്ചവരും കൊടുത്തവരും ആണ് വലിയ പ്രേമുഖരായി സമുഹത്തില്‍ വന്നിട്ടുള്ളത്, എബ്രഹാം ലിങ്കന്റെ സത്യ സന്തത മാതാപിതാകളുടെ തിരുത്തലും പ്രോത്സാഹനവും ആണ്, വിശുദ്ധ അഗസ്തിനൊസിന്റെ ജീവിത വിജയം അമ്മയുടെ കണ്ണുനീരിന്റെ തിരുത്തലുകളും പ്രാത്ഥനയും ആണ്, അങ്ങനെ നോക്കിയാല്‍ വിജയിച്ച ഓരോരുത്തരും .. അതുപോലെ നമുടെ ഇടയില്‍ തന്നെ തിരുത്തലുകള്‍ കൊടുക്കാത്തതിന്റെ കണ്ണുനീരുകളും കുറവല്ല.
നമ്മുടെ ഇടയില്‍ തിരുത്തലുകള്‍ സ്വികരിച്ചവരും കൊടുത്തവരും ആണ് വലിയ പ്രേമുഖരായി സമുഹത്തില്‍ വന്നിട്ടുള്ളത്, എബ്രഹാം ലിങ്കന്റെ സത്യ സന്തത മാതാപിതാകളുടെ തിരുത്തലും പ്രോത്സാഹനവും ആണ്, വിശുദ്ധ അഗസ്തിനൊസിന്റെ ജീവിത വിജയം അമ്മയുടെ കണ്ണുനീരിന്റെ തിരുത്തലുകളും പ്രാത്ഥനയും ആണ്, അങ്ങനെ നോക്കിയാല്‍ വിജയിച്ച ഓരോരുത്തരും .. അതുപോലെ നമുടെ ഇടയില്‍ തന്നെ തിരുത്തലുകള്‍ കൊടുക്കാത്തതിന്റെ കണ്ണുനീരുകളും കുറവല്ല.
Tuesday, 2 November 2010
വിവാഹം എന്തിന്...?
വിവാഹം എന്തിന്...? എന്ന ചോദ്യത്തിനു ഉത്തരം കൊടുക്കാന്‍ കാലാകാലമായി ശ്രെമിക്കുന്നു, എന്നാല്‍ ഓരോ ദിവസവും അതിന്‍റെ ഉത്തരം മാറ്റി മറിച്ചുകൊണ്ടും ഇരിക്കുന്നു. പണ്ട് അഥവാ നേരത്തെ മക്കളെ നോക്കുക എന്ന " അമ്മയുടെ" ചിന്ത മക്കള്‍ ഏങ്ങനെ എങ്കിലും വളരും എനിക്ക്, പകലും ഇല്ല രാത്രിയും ഇല്ല ജോലി കാരി എന്ന നാമം വേണം .. കിട്ടുന്നതും തുച്ച ശബളം ആന്നെങ്കിലും ജോലികാരി എന്ന പേരും പെരുംമയും വേണം. എന്നാല്‍ സ്വൊന്തം കുഞ്ഞും ഭര്‍ത്താവും മാനസികമായും ശരിരികമായും വളരുന്നുണ്ടോ... എന്‍റെ ആവശം വീട്ടില്‍ ഉണ്ടോ എന്ന ചിന്ത അന്ന്യം നിന്നു പോക്കുന്നു .... ജോലി ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ? അതിനുത്തരം നല്‍കേണ്ടത് വീട്ടിലെ ജോലികള്‍ ആര് നടത്തും, പകരക്കാര്‍ മതിയോ എന്നതിനെ ആശ്രയിച്ചു ഇരിക്കും... ബൈബിളില്‍ പറയുന്നു നീ ലോകം മുഴുവന്‍ നേടിയാലും. നിന്‍റെ ആത്മാവിനെ നഷ്ട്ടം ആയാല്‍ എന്ത് പ്രേയോചനം എന്ന്... നമ്മുക്ക് അല്‍പ്പം തിരുത്താം ലോകം മുഴുവന്‍ നേടാന്‍ പണം ഉണ്ടായാല്‍ .. സ്വൊന്തം കുടുംബം പോയാല്‍ എന്ത് പ്രേയോചനം എന്ന്... ? ജീവിക്കാന്‍ മാര്‍ഗ്ഗം വേണം, ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കണം പണത്തിനായി ജീവിച്ചിട്ട് കാര്യം ഇല്ല.. അപ്പോള്‍ പണം പകരം ആള്‍ക്കാരെ തന്നെ നേടാനായി പോകേണ്ടി വരും... ശാരിരിക വികാര ശമനത്തിനായി ഭര്‍ത്താവു... വേശ്യയെ പ്പോലെ ഉള്ളവരുടെ അടുക്കല്‍ പണവും ശരിരവുമായി പോകും.. മക്കള്‍ സ്നേഹത്തിനായി അന്ന്യ മതസ്ഥരുടെ അടുക്കല്‍ പോകും.. ഭാര്യാ ശാരിക- സാമ്പത്തിക മുന്നേറ്റത്തിനായി നടക്കും ... ആര് പിഴച്ചു...? നാം ഓരോരുത്തരും ... ജീവിതം വെറും നാടകം .. ഈ ചിന്ത മുന്നേറ്റത്തില്‍ ഒരു കാര്യം ഉറപ്പ് ... വിവാഹം ഒരികലും പേരിനോ? പെരുമയ്ക്കോ ആകരുത്.. കുടുംബ ജീവിതത്തിനും, നല്ല ബന്ധത്തിനും ആകണം .... വിവാഹം കഴിച്ചു പണത്തിനും- ശാരിരിക സുകതിനുമായി വേശ്യയായി .. പരസ്ത്രി ബന്ധത്തില്‍ ജീവിക്കുനതിനെക്കാള്‍ നല്ലത് .... വിവാഹം ഇല്ലാതെ .. കെട്ട് പാടുകള്‍ ഇല്ലാതെ ആകുന്നത് ആണ്.. വിവാഹം കുറവുകളെ നികത്തുന്നതും, സഹിക്കുന്നതും ആണ്.. സഹനം എന്നത്... ആഹ്രഹം ഉണ്ടങ്കിലും എനിക്ക് വേണ്ടാ .. അത് പാടില്ല... മരിക്കേണ്ടി വന്നാലും പാടില്ല എന്ന ശാട്യം തന്നെയാണ്... ആരുടെയും മുമ്പില്‍ ആരും ആകേണ്ട അവരവര്‍ ..ജീവിക്കേണ്ടുന്ന വഴിയില്‍ ജീവിച്ചാല്‍ മതി- എന്തിന് മറ്റുള്ളവരുടെ ജീവിതം പാഴാക്കുന്നു... വിവാഹ ശേഷം ജീവിക്കേണ്ടതും... ഭാവി മേനയെണ്ടതും ഭാര്യാ- ഭര്‍ത്താവാണ്... അപ്പനോ.. അമ്മയോ .. നാട്ടു കരോ വീട്ടുകാരോ അല്ല... മരിക്കേണ്ടി വന്നാലും... കുടുബ ജീവിതത്തിനായി വിവാഹ ജീവിതം മാറ്റി വെയ്ക്കാം ....
Subscribe to:
Posts (Atom)
അൻപതുകളിലെ ആകുലത
അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന് പറയുമ്പോൾ ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...
-
മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോ...
-
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്റെ അര്‍ത്ഥം വിവാഹം നന്മ, സന്...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...